തിരുവനന്തപുരം: വേനൽക്കാലത്ത് കേരളത്തെ ഇരുട്ടിക്കാനാണ് ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനം പരമാവധി കൂട്ടി കേന്ദ്ര സർക്കാരിന് നൽകാർ നിർദ്ദേശിക്കുന്നതെന്ന് മുൻമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ എ.കെ. ബാലൻ പറഞ്ഞു.
ഇന്ത്യയിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് വീമ്പിളക്കിയ കേന്ദ്രസർക്കാർ ഈ തീരുമാനമെടുത്തതോടെ സത്യം പുറത്തായി. മഴക്കാലത്ത് ജലസ്രോതസുകളുടെ വൈദ്യുതോത്പാദനം കുറച്ച് വേനൽക്കാലത്തേക്ക് അണക്കെട്ടുകളിൽ സംഭരിക്കുന്ന രീതിയാണ് കെ.എസ്.ഇ.ബിയുടേത്. പുതിയ കേന്ദ്രനിർദ്ദേശതോടെ ഇത് തകിടം മറിയും. വിത്തിന് വച്ചത് കൊത്തിത്തിന്നുന്ന നയം കേരളത്തിന് അംഗീകരിക്കാനാവില്ല. ജലവൈദ്യുത പദ്ധതികൾ ഡി കമ്മിഷൻ ചെയ്ത് നിലവിലുള്ളവ ഇല്ലാതാക്കണമെന്ന വാദത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടപ്പെടുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |