ബീജിംഗ്: ദാസുവിലെ വൈദ്യുത നിലയത്തിന് സമീപം ചൈനീസ് പൗരന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്ഥാനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നൽകുന്നതിന് വേണ്ടി 38 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് ചൈനയുടെ ആവശ്യം. നഷ്ടപരിഹാരം സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തി വരികയാണ്. ആഭ്യന്തര തലത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി പാകിസ്ഥാൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ദാസു അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജൂലായിലുണ്ടായ ഭീകരാക്രമണത്തിൽ ഒൻപത് ചൈനീസ് എൻജിനീയർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ദാസു വൈദ്യുതി നിലയ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ചൈന താത്ക്കാലികമായി പിന്മാറിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തിൽ തീരുമാനമുണ്ടാകാത്തതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |