ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചാകാൻ സമ്മതിച്ച് രാഹുൽ ദ്രാവിഡ്
പരസ് മാംബ്രെ ബൗളിംഗ് കോച്ച്
മുംബയ്: യു.എ.ഇയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരം മുൻ നായകനും ജൂനിയർ ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും. ആദ്യം ബി.സി.സി.ഐയുടെ ഓഫറിനോട് വൈമുഖ്യം കാട്ടിയ ദ്രാവിഡ് ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനും അടുത്ത സുഹൃത്തുമായ സൗരവ് ഗാംഗുലിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സ്ഥാനമേറ്റെടുക്കാൻ തയ്യാറായത് എന്നാണ് വിവരം.മുൻ ഇന്ത്യൻ പേസർ പരസ് മാംബ്രെ ദ്രാവിഡിനാെപ്പം ബൗളിംഗ് കോച്ചായി ചേരും.
നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായ ദ്രാവിഡ് കുടുംബപരമായ വിഷയങ്ങളും മക്കളുടെ പഠിത്തവും ചൂണ്ടിക്കാട്ടിയാണ് സീനിയർ ടീമിന്റെ പരിശീലക സ്ഥാനമേൽക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഐ.പി.എൽ ഫൈനലിനുശേഷം ഗാംഗുലിയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ദുബായിൽവച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്രാവിഡ് സമ്മതം മൂളിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |