ആലപ്പുഴ: കൊവിഡ് അൽപ്പമൊന്ന് അയഞ്ഞപ്പോൾ തോരാമഴയിൽ സാംക്രമിക രോഗങ്ങൾ തലപൊക്കുന്നു.
മഴക്കാല രോഗങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂർവ രോഗ മുന്നൊരുക്കങ്ങളും തുടങ്ങി.
നിറഞ്ഞുകിടക്കുന്ന കാനകളും ഒഴുക്ക് നിലച്ച ജലനിർഗമന മാർഗങ്ങളും സാംക്രമിക രോഗവ്യാപന ഇടങ്ങളായി മാറിയേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ദിവസവും മുന്നൂറിലധികം പേരാണ് പനിക്ക് ചികിത്സ തേടി ജില്ലയിലെ വിവിധ ആശുപത്രികളിലെത്തുന്നത്. കഴിഞ്ഞ മഴക്കാലങ്ങളിൽ എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി, പകർച്ചപ്പനി, ചിക്കുൻ ഗുനിയ, കോളറ, എലിപ്പനി എന്നിവയാണ് പടർന്നുപിടിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊതുക് നശീകരണം നടത്തിയെങ്കിലും മഴ തുടങ്ങിയതോടെ കൊതുകുകൾ പെരുകിയിട്ടുണ്ട്. സാധാരണ പനി വന്നാൽ പോലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങളും പരിമിതമാണ്. മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും.
കൊതുകിനെ അകറ്റണം
1. വീടിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കണം
2. ഫോഗിംഗിലൂടെ പരിസരം അണുവിമുക്തമാക്കണം
3. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം
4. പാത്രങ്ങൾ, ചിരട്ടകൾ കമഴ്ത്തി വയ്ക്കുക
5. സൺഷേഡുകളിലെ വെള്ളം ഒഴുക്കി കളയുക
ശ്രദ്ധിക്കേണ്ടവ
1. തിളപ്പിച്ചാറിയ ശുദ്ധജലം കുടിക്കുക
2. തുറന്നുവച്ച ഭക്ഷണങ്ങൾ കഴിക്കരുത്
3. ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക
4. ജ്യൂസ്, മറ്റ് പാനീയങ്ങൾ വേണ്ട
5. കൈ സോപ്പിട്ട് കഴുകിയ ശേഷം ആഹാരം കഴിക്കുക
''
കൊവിഡ് കാലമായതിനാൽ സാധാരണ പനി പോലും സൂക്ഷിക്കണം. കൊതുക് നശീകരണം കർശനമായി നടപ്പാക്കണം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം പാലിക്കണം.
ആരോഗ്യപ്രവർത്തകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |