ദുബായ് : ഐ.പി.എല്ലിന്റെ ആരവങ്ങൾ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റന്റെ മറ്റൊരു മഹോത്സവത്തിന് മണലാരണ്യത്തിൽ കൊടിയേറുന്നു. ഐ.സി.സി ട്വന്റി-20 ലോകകപ്പ് മത്സരങ്ങൾക്കാണ് ഇന്നുമുതൽ യു.എ.ഇയിലും ഒമാനിലുമായി തുടക്കമാകുന്നത്.
ലോകകപ്പിന്റെ മെയിൻ ഗ്രൂപ്പ് റൗണ്ടിലേക്ക് എത്താനുള്ള പ്രാഥമിക യോഗ്യതാ റൗണ്ട് മത്സരങ്ങളാണ് ഇത് തുടങ്ങുന്നത്.ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവർക്കൊപ്പം ഒമാൻ,പാപ്പുവ ന്യൂ ഗിനിയ,സ്കോട്ട്ലാൻഡ്,അയർലാൻഡ്,നെതർലാൻഡ്സ്,നമീബിയ എന്നീ രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നത്. ഇതിൽ നിന്ന് നാല് ടീമുകൾ സൂപ്പർ 12 റൗണ്ടിലെത്തും. ഇന്ത്യ ഉൾപ്പടെയുള്ള എട്ടുരാജ്യങ്ങൾ സൂപ്പർ 12ൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
ഇന്ന് ഒമാനും പാപ്പുവ ന്യൂ ഗിനിയയും തമ്മിലാണ് പ്രാഥമിക യോഗ്യതാറൗണ്ടിലെ ആദ്യ മത്സരം.ഇന്ത്യൻ സമയം വൈകിട്ട് 3.30ന് തുടങ്ങും.
രാത്രി 7.30ന് തുടങ്ങുന്ന രണ്ടാം മത്സരത്തിൽ ബംഗ്ളാദേശ് സ്കോട്ട്ലാൻഡിനെ നേരിടും.
അടുത്ത ശനിയാഴ്ച ആസ്ട്രേലിയയും ദക്ഷണാഫ്രിക്കയും തമ്മിലാണ് സൂപ്പർ 12ലെ ആദ്യ മത്സരം.
അടുത്ത ഞായറാഴ്ച ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |