ധാക്ക: ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ നൊവാഖാലിയിലെ ഇസ്‌കോൺ ക്ഷേത്രത്തിലാണ് സംഭവം. അഞ്ഞുറോളം പേർ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി പൂജാരിയേയും ഭക്തരെയും ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. 'അഞ്ഞൂറോളം പേർ ഗേറ്റ് തകർത്ത് ക്ഷേത്രത്തിലേക്ക് അതിക്രമിച്ചുകയറുകയും പുരോഹിതന്മാരെയും ഭക്തരെയും ആക്രമിക്കുകയും ചെയ്തു. മുറികൾ കൊള്ളയടിച്ചു.' -ദൃക്‌സാക്ഷി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
'ജനക്കൂട്ടം ഒരു ഭക്തനെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മൃതദേഹം കുളത്തിൽ വലിച്ചെറിഞ്ഞു. പ്രന്ത ചന്ദ്ര ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കുളത്തിൽ നിന്നെടുത്തത്. ഞങ്ങളുടെ പുരോഹിതരിൽ ഒരാളായ നിമായ് കൃഷ്ണ ദാസിന് തലയിൽ ഗുരുതരമായി പരിക്കേറ്റു.ഏകദേശം 30 തുന്നലുകൾ ചെയ്യേണ്ടി വന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഗുരുതരമായ അവസ്ഥയിലാണ്' '- ദൃക്‌സാക്ഷി പറഞ്ഞു. ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന നിരവധി മോട്ടോർ സൈക്കിളുകൾക്ക് തീയിട്ടു. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നൊയാഖാലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |