SignIn
Kerala Kaumudi Online
Thursday, 25 April 2024 2.59 AM IST

ഗുരുദക്ഷിണയായി എട്ടാം വർഷവും ഹരീന്ദ്രന്റെ സംഗീതാർച്ചന

music
ഹരീന്ദ്രൻ കക്കാട് കെ. രാഘവൻ മാസ്റ്റർക്കൊപ്പം( ഫയൽ ഫോട്ടോ)

കണ്ണൂർ: യുവസംഗീത സംവിധായകൻ ഹരീന്ദ്രൻ കക്കാട് ഇത്തവണയും പതിവ് തെറ്റിച്ചില്ല. മലയാള സംഗീതത്തിന്റെ എക്കാലത്തെയും നീലക്കുയിലായ പദ്മശ്രീ കെ. രാഘവൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഇത്തവണയും ഹരീന്ദ്രൻ സംഗീത ആൽബം പുറത്തിറക്കുന്നു. മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനമായ നാളെ ഗുരുസ്മൃതി എന്ന പേരിലുള്ള പാട്ടുകൾ ഫെയ്സ് ബുക്ക് പേജിൽ സമർപ്പിക്കും.

ഈ പാട്ടുകളിൽ ഏറെ ശ്രദ്ധേയമായ നീലക്കുയിൽ സംഗീതം പാടും എന്ന ഗാനം ഹരീന്ദ്രൻ തന്നെ രചനയും സംഗീതവും നിർവഹിച്ചതാണ്. രാഘവൻ മാസ്റ്ററുടെ മറ്റൊരു ശിഷ്യയായ കെ.പി.എ.സി പൊന്നമ്മ മാധവനും ദിനേഷ് കുമാറും ചേർന്നാണ് ഗാനം ആലപിച്ചത്. നാടൻ പാട്ടിന്റെ ഈണം എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും ഇവർ ചേർന്നൊരുക്കിയിട്ടുണ്ട്.

മലയാള സംഗീതരംഗത്ത് കാൽനൂറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ചു വരുന്ന ഹരീന്ദ്രന്റേതായി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മലബാറിൽ ഒരു കാലത്ത് ശ്രദ്ധേയനായ ടി.പി. നാരായണൻ ഭാഗവതരുടെ മകനായ ഹരീന്ദ്രൻ അച്ഛനിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ശേഷം തലശേരിയിൽ കെ. രാഘവൻ മാസ്റ്ററുടെയും കന്മനത്ത് രാഘവൻ ഭാഗവതരുടെയും ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു. നിരവധി മുനീശ്വര കൃതികളും ശിവഗിരി ശാരദാദേവി കൃതികളും ഹരീന്ദ്രന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ഗുരുദേവന്റെ ഒരുജാതി ഒരു മതം എന്ന സൂക്തം ഒന്തേജാതി, ഒന്തേ മതം എന്നു കന്നഡയിൽ മൊഴിമാറ്റം ചെയ്തതും ഹരീന്ദ്രനായിരുന്നു. ഗുരുദേവന്റെ വാക്കുകൾ അതിന്റെ അർത്ഥം ചോരാതെ ഹരീന്ദ്രൻ കന്നഡയിലേക്ക് മൊഴിമാറ്റിയത് ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MUSIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.