കറുകച്ചാൽ: ഇടയപ്പാറ വടക്കേറാട്ട് മനേഷിനെ (32) പാദം വെട്ടിമാറ്റിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പ് നടത്തി. പാലാ സബ് ജയിലിൽ കഴിയുകയായിരുന്ന മുഖ്യപ്രതി കടയിനിക്കാട് പുതുപ്പറമ്പിൽ ജയേഷ് (31) കൂട്ടുപ്രതികളായ കങ്ങഴ വടക്കേറാട്ട് കല്ലൂതാഴ്ചയിൽ ജിജോ (28), കങ്ങഴ പാണ്ടിയാംകുഴി കൈലാത്ത് സച്ചിൻ (26), കുമരകം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു (23) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് മൂന്നു ദിവസത്തക്ക് കസ്റ്റഡിയിൽ വാങ്ങിയത്. കൊലപാതകം നടന്ന ചെളിക്കുഴിയിലെ റബർതോട്ടത്തിലും പാദം കണ്ടെത്തിയ ഇടയപ്പാറ കവലയിലും ഇവർ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |