തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കും. മൂന്ന് ജില്ലകളിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം,വയനാട് എന്നിവടങ്ങളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത.
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്.മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
അതേസമയം പത്തനംതിട്ട പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റർ എത്തി. 986.33 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തെന്മല ഡാം ഷട്ടറുകൾ 20 സെന്റീമീറ്റർ വരെ ഉയർത്തും. കക്കി അണക്കെട്ട് ഇന്ന് രാവിലെ പതിനൊന്നിന് തുറക്കും. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |