SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.35 AM IST

കേന്ദ്രസർക്കാരും യോഗി ആദിത്യനാഥും പറഞ്ഞത് ശരിയായി? ചാരപ്രവർത്തനം സംശയിച്ച് രണ്ട്  റോഹിങ്ക്യൻ  അഭയാർത്ഥികൾ അറസ്റ്റിൽ, പിടിയിലായത് പട്ടാള ക്യാമ്പിന് സമീപം

army

ശ്രീനഗർ: ചാരപ്രവർത്തനം സംശയിച്ച് രണ്ട് റോഹിങ്ക്യൻ അഭയാർത്ഥികളെ ഇന്ത്യൻ സൈന്യം ജമ്മുവിൽ നിന്ന് അറസ്റ്റുചെയ്തു. സൈന്യത്തിന്റെ 68 സായുധ റെജിമെന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്നായിരുന്നു അറസ്റ്റ്. അബ്ദുൾ അമീൻ, അബ്ദുൾ സലിം എന്നിവരാണ് പിടിയിലായത്. പാകിസ്ഥാൻ പൗരന്മാരും മ്യാൻമർ പൗരന്മാരും അംഗങ്ങളായ ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇരുവരും സജീവമായി ഇടപെട്ടിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇവരിൽ നിന്ന് സ്‌മാർട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ എന്തെങ്കിലും രഹസ്യ വിവരമുണ്ടോ എന്ന് വ്യക്തമല്ല. അറസ്റ്റിലാവരെ ചോദ്യംചെയ്തശേഷം സൈന്യം പൊലീസിന് വിട്ടുകൊടുത്തു. ഇവർ ചാരപ്രവർത്തനം നടത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നേരത്തേ തന്നെ പല കോണുകളിൽ നിന്നും ആക്ഷേപമുയർന്നിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലും വ്യക്തമാക്കിയിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അതുകൊണ്ടു അവരെ രാജ്യത്ത് നിലനിര്‍ത്താനാകില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും റോഹിങ്ക്യകൾക്കെതിരെ രംഗത്തുവന്നിരുന്നു. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും വലിഞ്ഞുകേറിവന്ന ഭീകരവാദ ബന്ധമുള്ളവരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, THE INDIAN ARMY ARRESTED TWO ROHINGYAS IN THE SUSPICIOUS CONDITION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.