തെങ്കാശി : കൊവിഡും സാമൂഹിക അകലവുമെല്ലാം അമ്പത് രൂപയുടെ സാരിക്ക് മുൻപിൽ ഓടിയൊളിച്ചു. തമിഴ്നാട്ടിലെ ഒരു വസ്ത്രാലയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള തിരക്കിനെ കുറിച്ചാണ് ഈ റിപ്പോർട്ട്. തമിഴ്നാട് ആലങ്കുളം വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് അമ്പത് രൂപയുടെ സാരിക്കായി സ്ത്രീകൾ തടിച്ചു കൂടിയത്. പൊലീസ് സ്റ്റേഷന്റെ തൊട്ട് മുൻപിലായിരുന്നു വസ്ത്രാലയം. ഉദ്ഘാടനത്തിന് എത്തിയത് സ്ഥലം എം എൽ എയും പൊലീസ് സൂപ്രണ്ടും.
വസ്ത്രാലയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആദ്യമെത്തുന്ന 3000 പേർക്ക് 50 രൂപക്ക് സാരി നൽകുമെന്ന വാഗ്ദ്ധാനമുണ്ടായിരുന്നു. ഈ മെഗാ ഓഫർ പ്രദർശിപ്പിച്ചു കൊണ്ടുള്ള പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഓഫർ കേട്ടറിഞ്ഞ് സമീപ ഗ്രാമത്തിൽ നിന്നും ഉൾപ്പടെ അയ്യായിരത്തോളം പേർ ഉദ്ഘാടന ദിവസം ആലംകുളത്തെത്തി കടയ്ക്ക് മുന്നിൽ തിരക്കിട്ടു. സാരി വാങ്ങാനെത്തിയ സ്ത്രീകൾ മാസ്‌ക് പോലും ധരിച്ചില്ലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നുമുള്ള വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ കടയുടമയ്ക്ക് പൊലീസ് പതിനായിരം രൂപ പിഴയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |