തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജാ നാളുകളിലെ ശബരിമല തീർത്ഥാടനം പൂർണമായും ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലയ്ക്കലിൽ തങ്ങിയിരുന്ന തീർത്ഥാടകരെ സുരക്ഷിതമായി മടക്കി അയയ്ക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.
ഇതിനായി എത്തിയ പൊലീസിനു മുന്നിൽ നിലയ്ക്കലിലുണ്ടായിരുന്ന അയ്യപ്പഭക്തർ ശരണം വിളിച്ച് പ്രതിഷേധിച്ചു.
ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധിച്ചത്. പിന്നീട് ഇവർ മടങ്ങി. പ്രായമായവരും കുട്ടികളും അടക്കം നാനൂറോളം തീർത്ഥാടകർ ഉണ്ടായിരുന്നു.
നിലയ്ക്കൽ, പെരുന്തേനരുവി മേഖലയിൽ ഞായറാഴ്ച 20 സെന്റീമീറ്ററിലധികം മഴ പെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |