SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.18 PM IST

കൃഷി തകർത്ത് മഴ, 3.50 കോടിയുടെ നഷ്ടം

v
മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ മൺറോതുരുത്തിൽ പരിശോധന നടത്തുന്നു

കൊല്ലം: കനത്ത മഴയും വെള്ളക്കെട്ടും ജില്ലയിലെ കാർഷിക മേഖലയിൽ 3.50 കോടിയുടെ നഷ്ടമുണ്ടാക്കി. 133.36 ഹെക്ടറിലാണ് വെള്ളം കയറി കൃഷി നശിച്ചത്.

ഏറ്റവും കൂടുതൽ നാശം നേരിട്ടത് നെൽക്കൃഷിക്കാണ്. 341 കർഷകരുടെ 110 ഹെക്ടറിലെ നെൽകൃഷി നശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇത് 280 ഹെക്ടർ വരെയാവാനും സാദ്ധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ വിത്ത് പാകിയതും ഞാറു നട്ടതുമായ നിലങ്ങളാണ് മുങ്ങി നശിച്ചത്. വിത്തും ഞാറും ഒഴുകിപ്പോയി. നടാൻ പാകത്തിന് തയ്യാറാക്കിയ ഞാറ്റടികളും വെള്ളക്കെട്ടിൽ ചീഞ്ഞു. ശാസ്താംകോട്ട, ചടയമംഗലം, ഇരവിപുരം, കൊട്ടാരക്കര ബ്ലോക്കുകളിലാണ് നെൽകൃഷി കൂടുതലായി നശിച്ചത്. ശൂരനാട്, ഓണംപള്ളിൽ, വടക്കൻ മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ 20 ഹെക്ടർ വീതം കൃഷി നശിച്ചു.

മൈനാഗപ്പള്ളി, വടക്കൻ മൈനാഗപ്പള്ളി, വെട്ടിക്കൊട്, കൊട്ടാരക്കര കരീപ്ര, ശൂരനാട്, വെള്ളംപള്ളിൽ എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതൽ. രണ്ടു കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. നെൽക്കൃഷി കഴിഞ്ഞാൽ ഏത്തക്കൃഷിയാണ് കൂടുതൽ നശിച്ചത്. 21 ഹെക്ടറിലെ 20,000 കുലച്ച ഏത്തവാഴകളും 25,000 കുലയ്ക്കാത്ത വാഴകളും നശിച്ചു. ടാപ്പ് ചെയ്ത 400 മൂട് റബ്ബറും ചെയ്യാത്ത 80 മൂടും നശിച്ചവയിൽ ഉൾപ്പെടുന്നു. 10 ഹെക്ടറിലെ പച്ചക്കറിയും നശിച്ചു.


നെൽകൃഷി നാശം ഹെക്ടറിൽ

 ഇരവിപുരം 41

 കൊട്ടാരക്കര 28

 ശാസ്താംകോട്ട 21

 ചാത്തന്നൂർ 13

കൃഷിനാശം ബ്ലോക്ക്‌ തിരിച്ച് ഹെക്ടറിൽ

 അഞ്ചൽ 8.64

 ചടയമംഗലം 3.60

 ചാത്തന്നൂർ 28.70

 ചവറ 1.60

 ഇരവിപുരം 21.20

 കൊട്ടാരക്കര 34.85

 കുണ്ടറ 6.86

 പുനലൂർ 20.31

 വെട്ടിക്കവല 7.60

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.