ഇസ്ലാമാബാദ് : എക്കാലത്തേയും മികച്ച സുഹൃത്തുക്കളെന്ന് പരസ്പരം വിശേഷിപ്പിക്കുന്ന രാജ്യങ്ങളാണ് ചൈനയും പാകിസ്ഥാനും. എന്നാൽ ഏതു ചതിയിലൂടെയും ഉദ്ദിഷ്ടകാര്യം നേടിയെടുക്കുന്നതിൽ കുപ്രസിദ്ധിയുള്ളവരാണ് ചൈനീസ് കമ്പനികൾ. പാകിസ്ഥാനിൽ ഊർജമന്ത്രാലയം നടത്തിയ ടെണ്ടർ പ്രക്രിയയിൽ വ്യാജ രേഖകളുമായി എത്തിയ ചൈനീസ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി. പാകിസ്ഥാനിലെ നാഷണൽ ട്രാൻസ്മിഷൻ ആൻഡ് ഡെസ്പാച്ച് കമ്പനിയാണ് ചൈനീസ് സ്ഥാപനത്തെ ഒരു മാസത്തേക്ക് തങ്ങളുടെ ബിഡിംഗ് പ്രക്രിയയിൽ പങ്കെടുക്കുന്നത് തടഞ്ഞത്. സർക്കാർ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ചൈനയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇത് ചൈന പാക് ബന്ധത്തെ എപ്രകാരം ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാവും.
സാമ്പത്തിക സഹായം വാരിക്കോരി നൽകി പാകിസ്ഥാനെ ചൈന കടക്കെണിയിലേക്ക് കൊണ്ടു പോവുകയാണ്. ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ ശ്രീലങ്കയും ചൈനയുടെ കടക്കെണിയിൽ പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ലോകരാജ്യങ്ങളും, സംഘടനകളും പാകിസ്ഥാന് വായ്പ അനുവദിക്കാൻ മടിക്കുമ്പോൾ വമ്പൻ പദ്ധതികളുമായാണ് ചൈന പാകിസ്ഥാനെ കുരുക്കിലാക്കുന്നത്. പ്രോജക്ടുകൾക്ക് പണം അനുവദിച്ച്, ആ പദ്ധതികൾ തങ്ങളുടെ കമ്പനികളെ കൊണ്ട് പൂർത്തീകരിക്കണം എന്ന നിബന്ധനയും ചൈന വയ്ക്കാറുണ്ട്. അതിനാൽ തന്നെ വമ്പൻ പദ്ധതികൾ പൂർത്തിയാക്കുമ്പോഴും അത് നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചലനമുണ്ടാക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |