തിരുവനന്തപുരം: പത്ത് വർഷത്തിലധികമായി കിടപ്പ് രോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശിയായ ഗോപി(72)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം ചെയ്‌ത ഭാര്യ സുമതിയെ അടുത്തുളള കുളക്കരയിൽ അബോധാവസ്ഥയിൽ കണ്ടെത്തി.
വീട് പുതുക്കിപണിയുന്നതിനാൽ സമീപത്ത് നിർമ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മകൻ രാവിലെ വന്ന് നോക്കിയപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സുമതിയെ കുളക്കരയിൽ കണ്ടെത്തിയത്.
15 വർഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഗോപിയുടെ വിഷമം കാണാൻ സാധിക്കാത്തതുകൊണ്ടാണ് താൻ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിൻകര പൊലീസിനോട് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന സുമതിയെ കസ്‌റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |