SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.19 PM IST

മഴ: യന്ത്രക്കൊയ്ത്ത് മുടങ്ങുന്നു, ആശങ്കയിൽ കർഷകർ

paddy

നെന്മാറ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ജില്ലയിലെ കൊയ്ത്ത് മന്ദഗതിയിൽ. വിളഞ്ഞ പാടങ്ങൾ കൊയ്യാൻ കഴിയാതെ കർഷകർ ദുരിതത്തിലായി.

നനഞ്ഞ നെൽച്ചെടികൾ കൊയ്‌തെടുത്താൽ നെല്ലും പതിരും വേർതിരിക്കാൻ കഴിയാത്തതും നനഞ്ഞ് വയ്ക്കോലും നെല്ലും കുഴഞ്ഞു കൂടി യന്ത്രത്തിൽ കുടുങ്ങുന്നതും മൂലമാണ് മഴയത്ത് കൊയ്യാനാകാത്തത്.

കർഷകർക്ക് അധികച്ചെലവ്

ഒരു ഏക്കർ കൊയ്യാൻ 1 മണിക്കൂർ മുതൽ 1.15 മണിക്കൂർ വരെ സാധാരണനിലയിൽ വേണ്ടിടത്ത് മഴനനഞ്ഞ് ചാഞ്ഞുകിടക്കുന്ന നെല്ല് കൊയ്യാൻ അരമണിക്കൂർ അധികസമയം വരുന്നതും കർഷകർക്ക് അധികച്ചെലവ് ഉണ്ടാക്കുന്നു.

മിക്ക പാടശേഖരങ്ങളിലും ഫാം റോഡുകളില്ല. അതിനാൽ പാടങ്ങളിൽ വെള്ളമുള്ളതിനാൽ കൊയ്ത നെല്ല് ട്രാക്ടർ വരുന്ന സ്ഥലത്തേക്ക് കൊയ്ത്ത് മെഷീനിൽ കൊണ്ടെത്തിക്കേണ്ട അവസ്ഥയുണ്ത്. കർഷകർക്ക് ഇതും അധികച്ചെലവ് വരുത്തുന്നുണ്ട്.

രണ്ടാം വിളയിൽ കൊയ്‌തൊഴിഞ്ഞ പാടത്തേക്ക് ട്രാക്ടറുകൾ എത്തുന്നതിനാൽ കൊയ്ത്തു യന്ത്രത്തിന് റോഡ് വരെയുള്ള യാത്രാസമയം ലാഭിക്കാനാകും. തുടർച്ചയായ മഴ മൂലം കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്യാൻ കഴിയാത്തതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ മിക്കയിടത്തും കയറ്റി നിറുത്തിയിരിക്കുകയാണ്.

യന്ത്രങ്ങൾ അതിർത്തി കടക്കുന്നു

മഴ മൂലം കൊയ്ത്ത് നടക്കാത്തതിനാൽ വരുമാന നഷ്ടം കണക്കിലെടുത്ത് കൊയ്ത്ത് യന്ത്രം ഉടമകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. മിക്ക ദിവസവും മഴ മാറി ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ കൊയ്ത്ത് നടക്കുന്നുള്ളൂ. ഡ്രൈവർ, മെക്കാനിക്ക്, കുക്ക്, തുടങ്ങിയ അഞ്ചോളം തൊഴിലാളികൾക്ക് വാഹനം ഓടിയില്ലെങ്കിലും ബത്ത നൽകേണ്ടിവരുന്നുണ്ട്. അതിനാൽ വെറുതെ നിറുത്തിയിടാതെ കൊയ്ത്ത് ആരംഭിച്ച കർണാടക, ആന്ധ്ര തുടങ്ങിയ അയൽ സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുപോകുകയാണ്.

മഴ മാറിയാൽ ഇവിടെയുള്ള ഏജന്റുമാരുടെ പക്കലുള്ള വാഹനങ്ങൾക്ക് ക്ഷാമം ഉണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഇപ്പോൾ നാലും അഞ്ചും വാഹനങ്ങളുള്ള ഏജന്റുമാരുടെ പക്കൽ ഒന്നും രണ്ടും വാഹനങ്ങളായി ചുരുങ്ങിയിട്ടുണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ മേഖലയിലെ മുഴുവൻ കൊയ്ത്തും തീരേണ്ട സ്ഥിതിയുള്ളപ്പോഴാണ് കൊയ്ത്തുയന്ത്രം ക്ഷാമം വരുന്നത്.

ഡീസൽ വില നൂറു കടന്നതോടെ വിവിധ സമിതികളുടെ നേതൃത്വത്തിൽ നിശ്ചയിച്ച കൊയ്ത്തുയന്ത്ര വാടകയായ 2300 രൂപയ്ക്ക് പകരം 2,400 വീതം വാങ്ങിത്തുടങ്ങി. ഈ വാടകയ്ക്ക് ജീവനക്കാരുടെ ബത്തയും ഏജന്റ് കമ്മിഷനും നൽകിയാൽ ഉയർന്ന ഡീസൽ വിലയിൽ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയില്ല.

- അശോകൻ, കൊയ്ത്തുയന്ത്രം ഏജന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.