ന്യൂഡൽഹി: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിനെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ഏറ്റവും പുതിയ സർവേ ഫലം. ഐഎഎൻഎസ്-സിവോട്ടർ (IANS-CVoter) സർവേയാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സർവേയിൽ പങ്കെടുത്തവരിൽ ആറ് ശതമാനം പേർ മാത്രമാണ് ബാഗേലിന്റെ പ്രകടനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചത്.
മുഖ്യമന്ത്രിമാരുടെ സി.ഇ.ഒ പോലെയുളള പ്രവർത്തനശെെലിയെ വോട്ടറൻമാർ അഭിനന്ദിക്കുന്നുവെന്ന് സി വോട്ടർ സ്ഥാപകൻ യശ്വന്ത് ദേശ്മുഖ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം, ലിംഗസമത്വത്തിൽ 43 പോയിന്റ് നേടിയ ഛത്തീസ്ഗഡ് രാജ്യത്ത് ഏഴാം സ്ഥാനത്തായിരുന്നു. ഈ വർഷം സംസ്ഥാനം 61 പോയിന്റ് നേടി ലിംഗസമത്വത്തിൽ രാജ്യത്ത് ഒന്നാമതെത്തി.
കുറ്റപ്പെടുത്തലുകളെ ഭയപ്പെടാത്ത നേതാക്കളാണ് ഇവർ. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ കാര്യത്തിലെന്നപോലെ കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോൾ അത് അപകടകരമാണ്. സി.ഇ.ഒ ശൈലിക്ക് മികച്ച റേറ്റിംഗ് ഉണ്ട്. നമ്മൾ പാർലമെന്ററി ജനാധിപത്യത്തിലാണ് ജീവിക്കുന്നത്, എന്നാൽ ഒരു പ്രസിഡൻഷ്യൽ സംവിധാനം പൊതുജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടെന്നും ദേശ്മുഖ് പറഞ്ഞു.
സർവേ പ്രകാരം, ഉത്തരാഖണ്ഡിലെ പ്രഖർ സിംഗ് ധാമി ഏറ്റവും മികച്ച രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. 10.1 ശതമാനം വോട്ടർമാരും അദ്ദേഹ ഭരണത്തിനെതിരെ 'രോഷം' പ്രകടിപ്പിക്കുന്നു. 30.0 ശതമാനത്തിലധികം പേർ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പ്രകടനത്തിൽ അതൃപ്തരാണ്. അദ്ദേഹത്തിന്റെ ജനപ്രീതി കുറയുന്നത് തെലങ്കാനയിൽ ബി.ജെ.പിക്ക് മുന്നേറ്റം സൃഷ്ടിക്കാൻ അവസരമൊരുക്കിയതായും ദേശ്മുഖ് പറയുന്നു.
സർവേ പ്രകാരം 28.1 ശതമാനം വോട്ടർമാർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രോഷാകുലരാണ്. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |