SignIn
Kerala Kaumudi Online
Thursday, 25 April 2024 4.33 PM IST

എൻഡോസൾഫാൻ സംസ്കരണത്തിൽ പീഡിതജനകീയമുന്നണി: കുഴിച്ചുമൂടരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

endo

കാസർകോട്: ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നുവെന്നതിന്റെ പേരിൽ കുഴിച്ചുമൂടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി കത്തയച്ചു. നിരോധനത്തെ തുടർന്ന് പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിലെ കേരള പ്ലാന്റേഷൻ കോർപറേഷന്റെ ഗോഡൗണുകളിൽ രണ്ടു പതിറ്റാണ്ടായി സൂക്ഷിച്ചു വെച്ചിരിക്കുന്ന എൻഡോസൾഫാൻ കുഴിച്ചുമൂടാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും നേരിടുമെന്നും മുന്നണി മുന്നറിയിപ്പ് നൽകി.

35 ശതമാനം ഇ.സി വീര്യമുള്ള 1438 ലിറ്റർ എൻഡോസൾഫാനും അത് കലർന്ന അവശിഷ്ടങ്ങളുമാണ് ഗോഡൗണുകളിലുള്ളത്. 65 ശതമാനം നിർജീവമായ വസ്തുക്കൾ കീടനാശിനിയിൽ അടങ്ങിയിട്ടുണ്ട്. അത് എൻഡോസൾഫാനുമായി പ്രതിപ്രവർത്തനം ഇല്ലാത്തതാണെങ്കിലും പ്രകൃതിക്കും ജനാരോഗ്യത്തിനും അപകടകരമായ രാസവസ്തുക്കളാണെന്നും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം ചൂണ്ടിക്കാട്ടി.

രാസപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമെ ഏതുവിധത്തിൽ കീടനാശിനി സംസ്‌കരണം നടത്തണമെന്ന തീരുമാനം എടുക്കാൻ പറ്റൂവെന്ന് വിദഗ്ധർ പറയുന്നു. ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഒട്ടുമില്ലാതെ എൻഡോസൾഫാൻ സംസ്‌കരിക്കാനുള്ള ധൃതി പിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.

എൻഡോസൾഫാൻ നിർവീര്യമാക്കി സംസ്‌കരിക്കാൻ ഡബിൾ ചേംബർ സൗകര്യമുള്ള 30 മീറ്ററിൽ അധികം ഉയരമുള്ള പുകക്കുഴലുള്ള ആധുനിക സംസ്‌കരണ പ്ലാന്റ് ആവശ്യമാണ്. എന്നാൽ അത്തരം സൗകര്യങ്ങളൊന്നുമില്ലാത്തിടത്ത് കുഴിച്ചുമൂടാൻ ശ്രമിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. എൻഡോസൾഫാൻ മൂലം യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവില്ലെന്ന് പറഞ്ഞു നടക്കുന്നവർ ആരുമറിയാതെ 40 ലക്ഷം രൂപ ചിലവ് ചെയ്ത് ചുടാക്കി കുഴിച്ചു മൂടാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഗൂഢാലോചനകളെ പുറത്തു കൊണ്ടു വരണമെന്ന് പീഡിത ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു

ഒരു ജനതയെ അകെ വൈകല്യമുള്ളവരാക്കി തീർത്ത പരീക്ഷണം വീണ്ടും ആവർത്തിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടക്കുന്നത്. കെട്ടികിടക്കുന്ന എൻഡോസൾഫാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു നിർവ്വീര്യമാക്കണമെന്നത് വളരെ കാലത്തെ ആവശ്യമാണ്. അത് നടപ്പിലാക്കുന്നതിന് പകരം പുതിയ വാദമുഖങ്ങൾ ഉയർത്തി കുഴിച്ചുമൂടാനും അതുവഴി വീണ്ടും ജനങ്ങളുടെ ആരോഗ്യം പരീക്ഷണവസ്തു ആക്കിമാറ്റുവാനുമുള്ള ഗൂഢാലോചന തിരിച്ചറിയണം.

മുനീസ അമ്പലത്തറ,​( പ്രസിഡന്റ് പീഡിത ജനകീയ മുന്നണി )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENDOSULFAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.