പത്തനംതിട്ട: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പമ്പ ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ ഇന്നലെ രാവിലെ ആറിന് തുറന്നു. ഷട്ടറുകൾ 45 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. കക്കി ആനത്തോട് ഡാമിന്റെ ഇന്നലെ തുറന്ന ഷട്ടറുകൾ 90 സെന്റിമീറ്റർ വീതമായി ഉയർത്തി. കഴിഞ്ഞ ദിവസം 30 സെെന്റിമീറ്ററാണ് ഉയർത്തിയത്.
പമ്പ ഡാമിന്റെ പരമാവധി സംഭരണ ശേഷി 986.33 മീറ്ററാണ്. ഇന്നലെ 984.95 മീറ്റററിൽ ജല നിരപ്പ് എത്തിയതിനെ തുടർന്നാണ് ഡാം തുറന്നത്.
കക്കി ആനത്തോട് ഡാമിൽ ഇന്നലത്തെ ജലനിരപ്പ് 979 മീറ്ററായിരുന്നു. പരമാവധി ജലസംഭരണ ശേഷി 981.46 മീറ്ററാണ്. ഡാം തുറന്ന സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.കക്കി ആനത്തോട്, പമ്പ ഡാമുകൾ തുറന്നത് ഏറ്റവും അനുയോജ്യമായ സമയത്താണ്.
മഴ ഗണ്യമായി കുറഞ്ഞതും തോട്ടപ്പള്ളി സ്പിൽവേയിൽ ഷട്ടറുകൾ ഉയർത്തിയതും പമ്പയിലെ ജലനിരപ്പ് ഗണ്യമായി കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്. ഡാമുകളിൽ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലം നദികളുടെ ജലനിരപ്പ് ഉയർത്തുന്നില്ല.
പമ്പാനദിയിലെ ജലനിരപ്പ് പരിശോധിക്കാൻ മന്ത്രി ഇന്നലെ ആറൻമുള സത്രക്കടവ് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |