മുംബയ്: വിമാനയാത്രക്കിടെ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യവസായിയെ പൊലീസ് അറസ്റ്റുചെയ്തു. ഗാസിയാബാദ് സ്വദേശി നിതിനാണ് അറസ്റ്റിലായത്. ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മുംബയ് സ്വദേശിനിയാണ് നടി. ഡൽഹയിൽ സ്വകാര്യ ആവശ്യത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു പീഡന ശ്രമമുണ്ടായത്. നിതിൽ ഇരുന്ന സീറ്റിന് മുകളിലത്തെ ക്യാബിനിലാണ് നടി തന്റെ ലഗേജ് വച്ചിരുന്നത്. ഇത് എടുക്കാൻ സീറ്റിന് തൊട്ടടുത്തെത്തി കൈ ഉയർത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തന്റെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അയാളിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. നിതിന്റെ ശ്രമത്തെ എതിർത്ത നടി ഉടൻതന്നെ സംഭവം വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. അവരുടെ നിർദ്ദേശപ്രകാരമാണ് പരാതി നൽകിയത്.
പീഡിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരനെക്കുറിച്ച് വിമാന ജീവനക്കാർ ആദ്യം തെറ്റായ വിവരമാണ് പൊലീസിന് നൽകിയത്. നിതിന്റെ തൊട്ടടുത്തുണ്ടായിരുന്നു രാജീവ് എന്നയാളുടെ വിവരമാണ് അവർ ആദ്യം നൽകിയത്. ഇതനുസരിച്ച് പൊലീസ് രാജീവിനെത്തേടിയെത്തിയെങ്കിലും അയാൾ നിരപരാധിത്വം വ്യക്തമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിതിനാണ് യഥാർത്ഥ പ്രതിയെന്ന് മനസിലായത്. ഉറപ്പുവരുത്താനായി ഫോട്ടോയും നടിക്ക് അയച്ചുകൊടുത്തു. നടി പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റുണ്ടായത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |