SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.30 PM IST

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഇന്ന് ഒരിടത്തും തീവ്രമഴയില്ല, തുലാവർഷം അടുത്തയാഴ്ച മുതൽ

rain

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് ഒരു ജില്ലയിലും തീവ്രമഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. നാളെ പത്തനംതിട്ട, കാേട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. തീവ്ര മഴ പ്രളയത്തിന് കാരണമായേക്കുമെന്ന് ഭയന്ന് ശക്തമായ മുന്നൊരുക്കങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു.ഇടുക്കി ഡാമിലേതുൾപ്പടെ നിരവധി ഡാമുകളിൽനിന്ന് വെള്ളം നിയന്ത്രിത അളവിൽ തുറന്നുവിട്ടിരുന്നു.

അതിതീവ്രമഴയെ തുടർന്നുണ്ടാവുന്ന കെടുതികളിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ ദേശീയ ദുരന്ത പ്രതികരണ സേനയെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കരസേനയെ കോട്ടയത്ത് വിന്യസിച്ചു.ഇതിനൊപ്പം രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്ടറുകളും തയ്യാറാക്കി നിറുത്തിരുന്നു. ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് നിയോഗിക്കാനുളള നടപടികളും സർക്കാർ പൂർത്തിയാക്കിയിരുന്നു.

അതിനിടെ, തുലാവർഷം അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകി. തുലാവർഷം ഇത്തവണ ശക്തമാകുമെന്നാണ് കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEW RAIN UPDATES, IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.