SignIn
Kerala Kaumudi Online
Thursday, 25 April 2024 12.32 PM IST

അലീനയെ വിട്ടുകളയാൻ തോന്നിയില്ല ശ്രീതു കൃഷ്‌ണൻ

sreethu

കരുത്തുറ്റ അലീന ടീച്ചർക്ക് ജീവൻ പകരുന്ന
ശ്രീതുകൃഷ്‌ണന്റെ വിശേഷങ്ങൾ

കുടുംബപ്രേക്ഷകരുടെ പ്രിയകഥാപാത്രമാണ് 'അമ്മ അറിയാതെ" പരമ്പരയിലെ അലീന ടീച്ചർ. വളരെ ബോൾഡായ കാരക്‌ടറാണ് അലീന പീറ്റർ. ഈ കഥാപാത്രത്തിന് ജീവൻ നൽകുന്നത് ശ്രീതു കൃ‌ഷ്‌ണൻ എന്ന താരമാണ്. മലയാളിയാണെങ്കിലും കുട്ടിക്കാലം മുതലേ ശ്രീതു ചെന്നൈയിൽ തന്നെയായിരുന്നു. തമിഴിൽ ഇതിനു മുന്നേ സീരിയലുകൾ ചെയ്‌തിരുന്നു. ഏറ്റവുമൊടുവിൽ തമിഴിൽ അഭിനയിച്ച സീരിയലിൽ ഒരു ഐ.എ.എസ് ഓഫീസറുടെ റോളായിരുന്നു. അത് കണ്ടാണ് ശ്രീതുവിനെ 'അമ്മ അറിയാതെ" യിലേക്ക് വിളിക്കുന്നത്. മലയാളത്തിലെത്തിയതിന്റെയും പ്രേക്ഷകരുടെ സ്‌നേഹം വാനോളം ആസ്വദിക്കാൻ കഴിയുന്നതിന്റെയുമൊക്കെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീതു.
'അമ്മ അറിയാതെ"യിലേക്കുള്ള എൻട്രി എങ്ങനെയായിരുന്നു?
തമിഴിൽ ഒരു സീരിയൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ സീരിയലിൽ ഒരു കളക്‌ടറുടെ വേഷമായിരുന്നു എനിക്ക്. അത് കണ്ടിട്ടാണ് 'അമ്മ അറിയാതെ" യിലേക്ക് വിളിക്കുന്നത്. 'അമ്മ അറിയാതെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ച രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് മലയാളത്തിൽ ഒരു പ്രോജക്ട് ചെയ്യുക എന്നത് ഏറെ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ്. രണ്ടാമത്തേത് കരുത്തുള്ള ആ കഥാപാത്രം. അലീന പീറ്റർ വളരെ ബോൾഡാണ്. ജീവിതത്തെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോകുന്ന, വെല്ലുവിളികളെ സധൈര്യം നേരിടുന്ന ഒരു പെൺകുട്ടി. അങ്ങനെയൊരു കഥാപാത്രം വന്നു ചേരുക എന്നുപറയുന്നത് ഒരു ഭാഗ്യം തന്നെയാണ്. സീരിയലിന്റെ ആദ്യത്തെ നൂറിനടുത്തുള്ള എപ്പിസോഡുകളിൽ നായകകഥാപാത്രമായ അമ്പാടി എത്തിയിരുന്നില്ല. അതുവരെയും അലീനയിലൂടെ തന്നെയാണ് കഥ മുന്നോട്ടുപോയത്. അത്രയും സ്‌ട്രോംഗ് ആയ ഒരു കാരക്‌ടർ. അത് വിട്ടുകളയാൻ തോന്നിയതേയില്ല. ഇന്ന് പ്രേക്ഷകരുടെ സ്‌നേഹവും മികച്ച പ്രതികരണങ്ങളും നേരിട്ടറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
അലീനയും അമ്പാടിയും മിനിസ്‌ക്രീനിലെ മികച്ച ജോഡിയാണല്ലോ?
അലീനയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് അമ്പാടി. അതുകൊണ്ടുതന്നെ അമ്പാടിയെയും അലീനയെയും ഒരേപോലെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. അഥീന, ശ്രീഖിൽ എന്ന പേരിലൊക്കെ അമ്പാടി അലീന ജോഡിയുടെ വിഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. അഭിനേതാക്കൾ എന്ന രീതിയിൽ നമ്മൾ ചെയ്‌തുവയ്‌ക്കുന്ന കഥാപാത്രത്തെ പൂർണമായും പ്രേക്ഷകർ ഏറ്റെടുക്കുന്നത് വലിയ കാര്യം തന്നെ. ലൊക്കേഷനിൽ ചെറിയ കാര്യങ്ങൾക്കൊക്കെ ഞാനും നിഖിലും (അമ്പാടി) വഴക്കുണ്ടാക്കും. പക്ഷേ ഒരുപാട് നേരമൊന്നും ആ വഴക്ക് നീണ്ടുപോകില്ല. അടുത്ത സീൻ ഷൂട്ട് ചെയ്യുന്നതിന് മുന്നേ ഞങ്ങൾ പഴയ പോലെ സൗഹൃദത്തിലാകും. ഞാൻ ഒരു സൂര്യ ഫാൻ ആണ്. നിഖിൽ ആണെങ്കിൽ കട്ടയ്‌ക്ക് വിജയ് ഫാനുമാണ്. അതിന്റെ പേരിലാണ് കൂടുതലും തല്ലുപിടിക്കുന്നത്. 'അമ്മ അറിയാതെ" യുടെ ലൊക്കേഷനിൽ എത്തിയാൽ നമ്മൾ എനർജറ്റിക്കാകും. ലൊക്കേഷനിൽ എല്ലാവരും വളരെ ജോളിയാണ്.
അമ്പാടിയെ വീണ്ടും കൊണ്ടു വരേണ്ടി വന്നല്ലോ?
ഇടയ്‌ക്ക് നിഖിൽ ഒന്ന് മാറി നിന്നപ്പോൾ എനിക്കും ഒരുപാട് മെസേജുകളും കോളുമൊക്കെ വന്നിരുന്നു. പഴയ അമ്പാടി തന്നെ മതി എന്ന് പറഞ്ഞ്. ഒരു കഥാപത്രത്തിലേക്ക് ഒരു ആർട്ടിസ്റ്റിനെ കണ്ടു കഴിഞ്ഞാൽ പിന്നെ ഒരു മാറ്റം അംഗീകരിക്കാൻ പ്രേക്ഷകർ മടിച്ചെന്നിരിക്കും. അതാണ് സംഭവിച്ചത്. പിന്നെ നിഖിൽ തന്നെ തിരിച്ചെത്തി.
ഇപ്പോൾ മലയാളം പഠിച്ചോ?
എനിക്ക് അത്യാവശ്യം മലയാളം പറയാനൊക്കെ അറിയാമായിരുന്നു. ഇപ്പോൾ ഇവിടെയെത്തിയ ശേഷം മലയാളം വീണ്ടും പഠിച്ചു. അലീന പീറ്റർ പറയുന്ന ഡയലോഗുകളൊക്കെ നല്ല പച്ച മലയാളമാണ്. ശുദ്ധമായ മലയാളം. മലയാളം സംസാരിക്കാൻ ആ ഒരു പരിശീലനം തന്നെ ധാരാളമായിരുന്നു.  എവിടെ ചെന്നാലും കൂടെ ഉള്ളവരോടൊക്കെ മിണ്ടാതിരിക്കുന്ന  ഒരാളല്ല ഞാൻ. എല്ലാവരോടും സംസാരിക്കും. ലൊക്കേഷനിലാണെങ്കിലും എല്ലാവരുമായും കമ്പനിയാണ്. അങ്ങനെയൊക്കെ മലയാളം കൂടുതലായി പഠിച്ചു.
അലീന ടീച്ചറെ പോലെ തന്നെയാണോ ശ്രീതുവും?
അലീന ടീച്ചർ ഞാൻ ചെയ്യുന്ന ഒരു കഥാപാത്രം മാത്രമാണ്. അതൊരിക്കലും ഞാൻ ആകുന്നില്ലല്ലോ. യഥാർത്ഥ ജീവിതത്തിൽ എന്റെ സ്വഭാവം കുറെയൊക്കെ വ്യത്യസ്‌തമാണ്. അലീന പീറ്ററിന്റെ മനസിൽ ഒരു തീയുണ്ട്. ജീവിതത്തെ മുന്നോട്ടു നടത്തുന്ന ഒരു തീക്കനലാണത്. ഏറ്റെടുത്തിരിക്കുന്ന ഒരു ദൗത്യം പൂർത്തീകരിക്കുന്നത് വരെ അലീനയുടെ മനസിൽ ആ തീ അങ്ങനെ തന്നെ ജ്വലിച്ചുനില്ക്കും. എന്നാൽ ഞാൻ അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്. വളരെ കൂളായ പ്രകൃതമാണ് എന്റേത്. അലീന പീറ്ററിന്റെ അത്രയൊന്നും സീരിയസാകാൻ എനിക്ക് പറ്റില്ല.
അമ്മ അറിയാതെയിൽ സീനിയർ താരങ്ങൾക്കൊപ്പമാണല്ലോ അഭിനയിക്കുന്നത്?
അതെ, അതൊരു ഭാഗ്യമാണ്. കൂടെ അഭിനയിക്കുന്നവരെല്ലാം അനുഭവസമ്പത്തുള്ള താരങ്ങൾ തന്നെ. മുത്തശിയായി അഭിനയിക്കുന്നത് റീന ചേച്ചിയാണ്. ചേച്ചി വളരെ വ്യത്യസ്‌തമായ അഭിനയശൈലി പിന്തുടരുന്ന ഒരു കലാകാരി തന്നെയാണ്. പിന്നെ നീരജ മഹാദേവൻ എന്ന അതിശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി ചേച്ചിയാണ്, കീർത്തി ഗോപിനാഥ്. പിന്നെ ബോബൻ ആലുമ്മൂടൻ...ബോബൻ ചേട്ടന്റെയൊക്കെ സിനിമ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. അങ്ങനെ പറഞ്ഞുതുടങ്ങിയാൽ എല്ലാവരും ഈ രംഗത്ത് പ്രതിഭ തെളിയിച്ചിട്ടുള്ളവർ തന്നെ. അവരോടൊപ്പം അഭിനയിക്കാൻ സാധിക്കുക എന്ന് പറയുന്നത് എത്രയോ വലിയ കാര്യമാണ്. ഓരോ സീൻ ഷൂട്ട് ചെയ്യുമ്പോഴും കൂടെ അഭിനയിക്കുന്നവരുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ നമുക്ക് സന്തോഷമാകും. അത്രയും ആത്മവിശ്വാസം അവരുടെ മുഖത്തു പ്രതിഫലിക്കുന്നുണ്ടാവും.
ബെസ്റ്റ് ഫ്രണ്ട്‌സ് ആരൊക്കെയാണ്?
ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന് തന്നെയാണോ പറയേണ്ടത് എന്നെനിക്കറിയില്ല. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നത്, എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്ന ഒരാൾ. അങ്ങനെയൊക്കെ പറയാം. ജിമ്മി എന്നാണ് പേര്. എന്റെ പട്ടിക്കുട്ടിയാണ്. പക്ഷേ എന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവവും ജിമ്മിയുമായി ബന്ധപ്പെട്ടത് തന്നെയാണ്. അന്നത്തെ ആ ദിവസം ഷൂട്ടിന് പോകുമ്പോൾ എന്നോട് ആരും ഒന്നും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അന്നത്തെ ദിവസം എന്റെ കഥാപാത്രത്തെ ഉൾക്കൊള്ളാനോ അത് ഭംഗിയായി ചെയ്യാനോ സാധിക്കുമായിരുന്നില്ല. അത് വീട്ടിൽ അറിയാവുന്നത് കൊണ്ടാണ് എന്നോട് ഒന്നും പറയാഞ്ഞത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ജിമ്മി എന്നെ വിട്ടുപോയെന്ന വാർത്ത ഞാൻ അറിഞ്ഞത്. അത് എന്നെ ശരിക്കും തളർത്തി എന്ന് പറയാം.
അലീന ടീച്ചറോടുള്ള പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയാണ്?
അലീന ടീച്ചറെ എല്ലാവർക്കും ഇഷ്ടമാണ്. അലീന പീറ്ററിന്റെ ആ ശക്തമായ ജീവിതയാത്ര പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഒരുപാട് മെസേജുകൾ സോഷ്യൽ മീഡിയയിലൊക്കെ വരാറുണ്ട്. പിന്നെ നേരിട്ടും അല്ലാതെയും പ്രേക്ഷകർ അറിയിക്കുന്ന സ്‌നേഹം. അതൊക്കെ മതിയല്ലോ എനിക്ക് സന്തോഷിക്കാൻ. എന്നെ അലീനയാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. 'അമ്മ അറിയാതെ" യുടെ സംവിധായകൻ പ്രവീൺ സാർ, പ്രവീൺ കടയ്‌ക്കാവൂർ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് കിട്ടുന്ന ഗൈഡൻസ് എത്രയോ വലുതാണ്. മലയാളത്തിൽ എന്നെ പോലൊരു അഭിനേത്രിക്ക് അലീനയായി പ്രേക്ഷകരുടെ സ്‌നേഹം നേടാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിൽ പ്രധാനപങ്ക് മുഴുവൻ ക്രൂവിനുമാണ്. ഓരോ ഷെഡ്യൂൾ കഴിയുമ്പോളും സങ്കടമാണ്. ഇനി കുറെ ദിവസങ്ങൾ കഴിഞ്ഞാണല്ലോ വീണ്ടും ലൊക്കേഷനിലേക്ക് പോകാൻ പറ്റൂ എന്നോർത്ത്. അത്രയും ലൊക്കേഷൻ ആസ്വദിക്കുന്നു ഞാൻ. ഇപ്പോൾ പ്രേക്ഷകർ തരുന്ന ഈ അംഗീകാരവും സ്‌നേഹവുമെല്ലാം ഏറെ സന്തോഷിപ്പിക്കുമ്പോൾ നന്ദി പറയേണ്ടത് ബ്രഹ്മാൻഗ് അങ്കിളിനാണ്. അദ്ദേഹത്തിന്റെ സീരിയലിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആദ്യത്തെ രണ്ടു മൂന്ന് സീരിയലുകൾ തുടർച്ചയായി അദ്ദേഹത്തോടൊപ്പം തന്നെയാണ് ചെയ്തത്.
മലയാളം സിനിമകൾ കാണാറുണ്ടോ?
മലയാളത്തിലെ സിനിമകൾ കാണാറുണ്ട്. ദുൽഖർ സൽമാന്റെയും നസ്രിയയുടേയുമൊക്കെ അഭിനയം ഏറെ ഇഷ്ടമാണ്, പിന്നെ ദിലീപ് സിനിമകൾ. മീശ മാധവൻ ആവർത്തിച്ചു കണ്ട സിനിമയാണ്. മലയാള സിനിമകൾക്ക് മറ്റു ഭാഷകളിലെ സിനിമകളിൽ നിന്ന് വളരെ വ്യതാസമുണ്ട്. മേക്കിംഗിലാണെങ്കിലും അവതരണശൈലിയിലാണെങ്കിലുമൊക്കെ മലയാള സിനിമക്ക് അതിന്റെതായ ഒരു വ്യത്യസ്‌തതയുണ്ട്. സിനിമ സ്വപ്‌നം കാണുന്ന ഒരാൾ തന്നെയാണ് ഞാനും. മലയാളത്തിലെ സിനിമകളിൽ അവസരം ലഭിച്ചാൽ അതും ഏറെ സന്തോഷം നൽകും.
നല്ലൊരു ഡാൻസർ ആണല്ലേ?
ഡാൻസ് ചെറുപ്പത്തിലേ പഠിച്ചുതുടങ്ങിയതാണ്. ക്ലാസിക്കൽ ഡാൻസറാണ്. ഇഷ്ടപ്പെട്ട് ചെയ്യുന്ന കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുമല്ലോ. അങ്ങനെയുള്ള ഓരോന്നും നമ്മളെ സന്തോഷിപ്പിച്ചുകൊണ്ടേയിരിക്കും. സന്തോഷം സ്വയം കണ്ടെത്താൻ സാധിക്കുന്നതിലല്ലേ കാര്യം? ജീവിതത്തെ പോസിറ്റീവായി കാണാനാണ് ആഗ്രഹം. കുറച്ചൊക്കെ നെഗറ്റീവ്സ് ചുറ്റും ഉണ്ടായിരുന്നു, കുറച്ചു നാൾ മുൻപ് വരെ. പക്ഷേ ഇപ്പോൾ അതെല്ലാം എടുത്തുമാറ്റി എന്ന് പറയാം. നെഗറ്റീവുകളെ കുറിച്ച് ചിന്തിക്കാൻ പോലും ഇപ്പോൾ താത്‌പര്യപ്പെടുന്നില്ല. പാട്ടു പാടാൻ ശ്രമിക്കാറുണ്ട്. പക്ഷേ അതിനേക്കാൾ സന്തോഷം പാട്ട് കേൾക്കുന്നത് തന്നെയാണ്. സ്റ്റാർട്ട് മ്യൂസിക് ഷോയിൽ പോയിരുന്നു. അതിൽ കണ്ടതാണല്ലോ എന്റെ പാട്ടിലുള്ള പ്രാവീണ്യമൊക്കെ (ചിരിക്കുന്നു). വളരെ ആക്‌ടീവായിരിക്കാൻ ആണ് ഇഷ്‌ടം. പക്ഷേ പെട്ടെന്ന് സങ്കടം വരും. വേദനയുണ്ടാക്കുന്ന ചെറിയൊരു കാര്യം കിട്ടിയാൽ മതി. പിന്നെ അതിന്റെ പുറകെ ആയിരിക്കും. അതെല്ലാം ഇപ്പോൾ ഒന്ന് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്.
പ്രണയത്തെ കുറിച്ച്?
പ്രണയത്തെ കുറിച്ച് നല്ല സങ്കൽപ്പം തന്നെയാണുള്ളത്. പക്ഷേ ഇപ്പോൾ ഞാൻ പ്രാധാന്യം കൊടുത്തിരിക്കുന്നത് പ്രൊഫഷനാണ്. നല്ല പ്രെജ‌ക്ടുകൾ ചെയ്യണം. പ്രേക്ഷകർക്കിഷ്‌ടപ്പെടുന്ന കുറച്ച് നല്ല കഥാപാത്രങ്ങളായി അവർക്കൊപ്പമുണ്ടാകണം. അഭിനയം ഏറെ ഇഷ്‌ടപ്പെടുന്ന കലയാണ്. ആ യാത്രയിൽ തുടരാനാണ് ഇഷ്‌ടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.