കാബൂൾ : അഫ്ഗാൻ വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയർ വോളിബോൾ താരത്തെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ കുറച്ചു നാളായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്റെ ടീമിലെ അംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പരിശീലകനാണ് വിദേശ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തിയതെന്നാണ് പ്രചരണം. മഹജബിൻ ഹക്കിമി എന്ന വനിത താരത്തിനെയാണ് കൊലപ്പെടുത്തിയതെന്നാണ് വാർത്ത.
എന്നാൽ ഇത് പൂർണമായും സത്യമല്ല എന്നതാണ് സ്ഥിരീകരിക്കപ്പെടുന്ന റിപ്പോർട്ട്. ഹക്കിമി കൊല്ലപ്പെട്ടുവെന്നത് സത്യമാണെങ്കിലും, അതിന് പിന്നിൽ താലിബാൻ അല്ല എന്ന് അഫ്ഗാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഹക്കിമിയുടെ ഭർത്താവ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ഗനി സർക്കാരിന്റെ തകർച്ചയ്ക്ക് മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബിനുവേണ്ടിയും മഹജബിൻ കളിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ താരങ്ങൾ ഒളിവിൽ കഴിയുകയായിരുന്നു. 1978ലാണ് അഫ്ഗാൻ ദേശീയ വനിതാ വോളിബോൾ ടീം രൂപീകരിച്ചത്.
കഴിഞ്ഞ ആഴ്ച ഫിഫയും ഖത്തർ സർക്കാരും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ദേശീയ ഫുട്‌ബോൾ ടീമംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം വനിതാ ഫുട്‌ബോൾ കളിക്കാരെ വിജയകരമായി ഒഴിപ്പിച്ചിരുന്നു. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ കായിക സാമൂഹിക മേഖലകളിലെല്ലാം സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അഫ്ഗാൻ പെൺകുട്ടികളെ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിലക്കിയതും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്തയുടെ ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |