SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.28 AM IST

ഉത്തരാഖണ്ഡ് പ്രളയം: മരണം 50 ആയി

uthrakhand-flood

ന്യൂഡൽഹി: കനത്ത മഴയിലും പ്രളയത്തിലും ഉത്തരാഖണ്ഡിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 50 ആയി.

11 പേരെ കാണാതായി. 12 പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്. മേഘവിസ്ഫോടനമുണ്ടായ നൈനിറ്റാൾജില്ലയിലെ രാംഗഡ് പ്രദേശം ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടെ 9 വീടുകൾ പൂർണമായും തകർന്നു.

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിനൊപ്പം ട്രാക്ടറിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കർഷകർക്കും മറ്റ് നാശനഷ്ടം നേരിട്ടവർക്കും നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു.. വലിയ നാശനഷ്ടമുണ്ടായ കുമാഹോൺ മേഖലയിൽ മുഖ്യമന്ത്രി വ്യോമ നിരീക്ഷണം നടത്തി. ഇവിടെ നൂറുകണക്കിന് വീടുകളും കൃഷിയും റോഡുകളും പാലങ്ങളും തകർന്നു.

റോഡ് തകർന്ന് കുടുങ്ങിയ വിനോദസഞ്ചാരികളെ കലദുങ്കി - നൈനിറ്റാൾ റോഡ് പുനർനിർമ്മിച്ച് രക്ഷപ്പെടുത്തി. 17 എൻ.ഡി.ആർ.എഫ് ടീം രക്ഷാപ്രവർത്തനം തുടരുകയാണ്. 1500ഓളം രക്ഷപ്പെടുത്തി. ചു. രണ്ട് പേരെ കാണാതായ ചമോലി ജില്ലയിലെ ദുങ്ക്രി വില്ലേജിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ചാർധാം തീർത്ഥാടകരിൽ പലരും ഹോട്ടലുകളിൽ കഴിയുകയാണ്.

ഉത്തരാഖണ്ഡിലെ സ്ഥിതി വളരെ ഗുരുതരമാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കണം. ദുരിത ബാധിതരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണം.

​​​​- രാഹുൽ ഗാന്ധി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UTHRAKHAND FLOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.