ചണ്ഡിഗഡ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗിന്റെ പാർട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് വ്യക്തമാക്കി ബി.ജെ.പി പഞ്ചാബ് ഘടകം.
പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും ബി.ജെ.പിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പഞ്ചാബ് ചുമതലക്കാരനായ ദുഷ്യന്ത് ഗൗതം നയം വ്യക്തമാക്കിയത്.
സഖ്യത്തിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്നും പാർട്ടിയുടെ പാർലമെന്ററി കമ്മിറ്റി ഇക്കാര്യത്തിൽ കൂടുതൽ തീരുമാനമെടുക്കുമെന്നും ഗൗതം പ്രതികരിച്ചു. കര്‍ഷക സമരം രമ്യമായി പരിഹരിക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയ അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസമാണ് പുതിയ പാർട്ടിയെക്കുറിച്ച് സൂചന നൽകിയത്. കര്‍ഷക സമരത്തില്‍ പരിഹാരം ഉണ്ടാക്കിയാല്‍ ബി.ജെ.പിയുമായും അകാലി ഗ്രൂപ്പുകളുമായും സഖ്യത്തിലേര്‍പ്പെടുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ..പിയുടെ പുതിയ പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |