തിരുവനന്തപുരം: മൂന്ന് വർഷം മുമ്പ് സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്നുള്ള പുനർനിർമ്മാണം ഒരു ദിവസത്തെ കാര്യമല്ലെന്ന് മുഖ്യമന്ത്രി ഒാർമ്മിപ്പിച്ചു. പുനർ നിർമ്മാണത്തിലെ വീഴ്ചകൾ മൂലമാണ് കോട്ടയത്തെ കൂട്ടിയ്ക്കലിലും മുണ്ടക്കയത്തും ദുരന്തങ്ങളുണ്ടായതെന്ന വിമർശനങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ തള്ളി. കാലാവസ്ഥാ വകുപ്പിന്റെ സാങ്കേതിക പരിമിതികൾ നിമിത്തം , പ്രതീക്ഷിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ കിട്ടുന്നില്ലെന്നത് സത്യമാണ്.
ക്വാറികൾക്ക് അനുമതി: നിയന്ത്രണം കർശനമാക്കും
ക്വാറികൾക്ക് അനുമതി നൽകുന്നതിൽ നിലവിൽ നിയന്ത്രണങ്ങളുണ്ടെന്നും ,പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അത് കൂടുതൽ കർശനമാക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രളയവുമായി ബന്ധപ്പെട്ട റീബിൽഡ് കേരള പദ്ധതികൾ തുടർച്ചയായി നടന്നുവരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ വീഴ്ചയില്ല. പ്രളയമുണ്ടായ സ്ഥലങ്ങളിലെ മാപ്പ് തയ്യാറാക്കി വീടുകളുടെ നിർമ്മാണത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന
നടപടികൾ നടപ്പാക്കുന്നു. ഇക്കാര്യത്തിൽ നിർബന്ധിത നടപടികൾ സാധ്യമല്ലെന്നുംമുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |