SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.12 PM IST

പടർന്ന് എലിപ്പനി മൂന്ന് മരണം സ്ഥിരീകരിച്ചു

rat

തൃശൂർ: തൃക്കൂർ, വെള്ളാങ്കല്ലൂർ, കടപ്പുറം എന്നിവിടങ്ങളിൽ എലിപ്പനി മരണം സ്ഥിരീകരിച്ചു. എലിപ്പനി സംശയിക്കുന്ന അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും, മലിനജലവുമായി സമ്പർക്കത്തിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പിൽ നിന്നും നൽകുന്ന ഡോക്‌സിസൈക്‌ളിൻ ഗുളിക നിർബന്ധമായും കഴിക്കണം. ഇതോടൊപ്പം പാരിസ്ഥിതിക ശുചിത്വം, ഭക്ഷ്യ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പെട്ടെന്നുള്ള മഴയിൽ നഗര പ്രദേശങ്ങളിൽ ഓടകൾ നിറഞ്ഞുകവിയുന്ന വെള്ളത്തിലൂടെ എലിപ്പനി പകരാൻ സാദ്ധ്യതയുണ്ട്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഓടകളിൽ കരുതൽ വേണം

ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി ജോലി ചെയ്യുന്നവരിൽ (പ്രത്യേകിച്ച് തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട്) ഈ രോഗം കൂടുതലായി കാണുന്നുണ്ട്. കൈകാലുകളിൽ (മറ്റു ശരീരഭാഗങ്ങളിലും) മുറിവുള്ളവർ, മുറിവുണങ്ങുന്നതുവരെ ഈ പണികൾക്കിറങ്ങരുത്. ജോലിക്ക് പോകുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ, ആന്റിസെപ്റ്റിക് ഓയിന്റ്‌മെന്റ് വച്ച് മുറിവ് ഡ്രസ്സ് ചെയ്ത ശേഷം ജോലിക്ക് പോകണം. ജോലി കഴിഞ്ഞുവന്ന് വീണ്ടും ഡ്രസ്സ് ചെയ്യണം. കൈയുറകളും, റബ്ബർ ബൂട്ടുകളും ഉപയോഗിക്കണം. ഡോക്‌സിസൈക്‌ളിൻ കഴിക്കണം.

മരുന്ന് ഇങ്ങനെ

രണ്ട് ഡോക്‌സിസൈക്‌ളിൻ ഗുളികകൾ (200 മി.ഗ്രാം):
ആഴ്ചയിലൊരിക്കൽ 68 ആഴ്ച വരെ
ആവശ്യമെങ്കിൽ 2 ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും

മൃഗങ്ങളുടെ മൂത്രം വഴി പകരും

എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. എലി മൂത്രം വഴി മണ്ണിലും വെളളത്തിലും എത്തുന്ന രോഗാണുക്കൾ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ വഴിയോ, കണ്ണിലെയും വായിലെയും ശ്ലേഷ്മ സ്തരങ്ങൾ വഴിയോ ശരീരത്തിലെത്തും. ക്ഷീത്തോടെയുളള പനിയും തലവേദനയും പേശിവേദനയുമാണ് പ്രധാന ലക്ഷണം. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണം തുടങ്ങിയവയും കണ്ടേക്കാം. ആരംഭത്തിൽ ഡോക്ടറെ കണ്ട് ചികിത്സയെടുത്താൽ പൂർണ്ണമായി സുഖപ്പെടുത്താം. രണ്ട് മൂന്ന് ദിവസം കൊണ്ട് ഭേദമാകാത്ത പനിയും ആവർത്തിച്ചുള്ള പനിയും വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.