സിഡ്‌നി: മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കേൽ സ്ലേറ്റർ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായതായി റിപ്പോർട്ട്. സിഡ്നിയിലെ വീട്ടിൽ നിന്നാണ് 51കാരനായ സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. ന്യൂസൗത്ത് വെയ്ൽസ് പൊലീസ് സ്ലേറ്ററെ വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
ലഹരി മരുന്നിന് അടിമയായ സ്ലേറ്ററും ഭാര്യയും ടിവി അവതാരകയുമാായ ജോയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വഴക്കുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. 2005 മുതൽ പ്രണത്തിലായിരുന്ന ഇരുവരും നാല് വർഷത്തിന് ശേഷം വിവാഹിതരാകുകയായിരുന്നു. സ്ലേറ്ററെ വിഷാദരോഗത്തിൽ നിന്ന് രക്ഷിച്ച് ജീവിതത്തേലിക്ക് തിരിച്ചുകൊണ്ടുവന്നത് ജോയാണ്. ഇരുവർക്കും മൂന്നു മക്കളുണ്ട്.
ആസ്ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറീസിനെതിരെ പ്രകോപനപരമായ പരാമർശം നടത്തി ഈ വർഷമാദ്യം വിവാദത്തിലായിരുന്നു സ്ലേറ്റർ. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലുള്ള ആസ്ട്രേലിയക്കാർക്ക് നാട്ടിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിൽ പ്രകോപിതനായ സ്ലേറ്ററുടെ പ്രധാന മന്ത്രിയുടെ കൈകളിൽ ചോരക്കറയുണ്ടെന്ന പരാമർശമാണ് വിവാദമായത്. ആ സമയത്ത് ഐ.പി.എല്ലുമായി ബന്ധപ്പെട്ട് സ്ലേറ്റർ ഇന്ത്യയിലായിരുന്നു.1993 മുതൽ 20001വരെ ആസ്ട്രേലിയക്കായി പാഡ് കെട്ടിയ സ്ലേറ്റർ 74 ടെസ്റ്റുകളിൽ നിന്നും 5312 റൺസും 42 ഏകദിനങ്ങളിൽനിന്നും 987 റൺസും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |