ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലെത്തും. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. ഭീകരർ കുടിയേറ്റ തൊഴിലാളികളടക്കമുള്ള സാധാരണക്കാരെ തെരഞ്ഞ് പിടിച്ച് കൊല ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം.
സുരക്ഷാ അവലോകന യോഗം, പഞ്ചായത്ത് അംഗങ്ങളുടെ യോഗം, ജമ്മുകാശ്‌മീർ വികസന പദ്ധതികളുടെ അവലോകന യോഗം എന്നിവയിൽ അമിത് ഷാ പങ്കെടുക്കും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ജമ്മുവിൽ നടക്കുന്ന ബി.ജെ.പി റാലിയിലും അമിത് ഷാ പങ്കെടുക്കും. അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി താഴ്‌വരയിൽ സുരക്ഷ ശക്തമാക്കി. ജമ്മുകാശ്മീരിൽ നടക്കുന്ന ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, ജി കിഷൻ റെഡ്ഡി, വി. മുരളീധരൻ തുടങ്ങിയവർ ഈ മാസം ജമ്മുകാശ്മീർ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |