തിരുവനന്തപുരം: പ്രകൃതിദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതിൽ പിണറായി സർക്കാർ വീഴ്ച വരുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. ഇത്തവണയെങ്കിലും പ്രളയബാധിതർക്ക് സമയബന്ധിതമായി സഹായമെത്തിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തും നീർത്തടത്തോട് ചേർന്നും 5924 ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് പോലും നിയമാനുസൃതമല്ല.
ആർക്കും തെരുവിലിറങ്ങേണ്ടി വരില്ല
കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കടക്കം ആർക്കും തെരുവിലിറങ്ങേണ്ടി വരില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ പ്രതിഷേധിക്കില്ല. എല്ലാവരോടും കൂടിയാലോചന നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചു. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുമുള്ളത്. ജനസമ്മതിയും പ്രവർത്തന മികവുമാണ് പരിഗണിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നിന്നവരെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട രമണി പി. നായർ ഒഴിവാക്കപ്പെട്ടത് അത്തരത്തിലാണ്. പകരം സീനിയറായ ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതുകൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിതയില്ലാതായത്. ഭാരവാഹികളെ തീരുമാനിക്കുന്നതിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |