തിരുവനന്തപുരം: ഔദ്യോഗിക വസതിയില്ലാത്ത കോർപറേഷൻ മേയർമാർക്ക് നഗരത്തിൽ വീട് വാടകയ്‌ക്കെടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. നഗരസഭകൾക്ക് തനത് ഫണ്ടിൽ നിന്ന് 15,000രൂപ വീതം ഇതിനായി അനുവദിക്കാം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ഫർണിച്ചർ വാങ്ങൽ തുടങ്ങിയവയ്ക്കായി ഒറ്റത്തവണയായി ഒരു ലക്ഷം രൂപയും നൽകാം. നിലവിൽ കോഴിക്കോട് മേയർക്ക് മാത്രമാണ് ഔദ്യോഗിക വസതിയുള്ളത്.
സംസ്ഥാനത്തെ മറ്റ് അഞ്ചു കോർപറേഷൻ മേയർമാർക്കും ഇതോടെ ഔദ്യോഗിക വസതിയാകും. ഓഫീസ് സമയത്തിന് മുൻപും ശേഷവും അനൗദ്യോഗിക ചർച്ചകൾക്കും യോഗങ്ങൾക്കുമായി സ്ഥലം വേണ്ടിവരുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വസതി വാടകയ്‌ക്കെടുക്കാൻ അനുമതി നൽകുന്നതെന്ന് ഉത്തരവിലുണ്ട്. ഔദ്യോഗിക കാലാവധി തീരുന്നതുവരെയോ ഔദ്യോഗിക വസതിയായി കെട്ടിടം നിർമ്മിക്കുന്നതുവരെയോ വാടകയ്ക്ക് തുടരാം. ഔദ്യോഗിക വസതിയിലേക്ക് ഫർണിച്ചറും മറ്റും വാങ്ങുന്നത് തദ്ദേശ സ്ഥാപനത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |