SignIn
Kerala Kaumudi Online
Thursday, 18 April 2024 9.33 AM IST

ഒറ്റത്തിരത്തോക്ക്:14

otta

'ഡോക്ടർ ഉറങ്ങിയിട്ടുണ്ടാവില്ല എന്നറിയാം. സന്ധ്യകഴിഞ്ഞതോടെ എന്നെ കാത്തിരിക്കുകയായിരിക്കും. സോറി ആൻഡ്രൂസ്. ഇപ്പോൾ മാത്രമാണ് ഒന്ന് ഫ്രീ ആയത്. ഇതിനേക്കാൾ വൈകി താങ്കളെ വിളിക്കുന്നത് ശരിയല്ലല്ലോ എന്നതുകൊണ്ട് മാത്രമാണ് ഇപ്പോൾ സമയമുണ്ടാക്കിയത്. എനിക്കറിയേണ്ടത് ഒരേ ഒരു കാര്യമാണ്. അലീന പ്രായപൂർത്തി ആയിട്ടുള്ള ഒരു പെൺകുട്ടിയാണോ? ഞാൻ ഉദ്ദേശിച്ചത് ശാരീരികമായി അലീന കൗമാരകാലം കടന്നോ എന്നതാണ്.""

''അതേക്കുറിച്ചു എനിക്കത്ര ഉറപ്പില്ല. സിസ്റ്ററോട് ചോദിക്കേണ്ടി വരും.""
''ഓക്കെ. അലീന ഇപ്പോൾ എന്ത് ചെയ്യുന്നു. ഉറങ്ങിയോ?""
''ഉവ്വ്. ഞാനിപ്പോൾ വാർഡിലും റൂംസിലുമൊക്കെ റൗണ്ട്സ് എടുത്തു വന്നതേയുള്ളൂ. അവളിന്നു നേരത്തെ കിടന്നിരിക്കുന്നു.""
''ശ്രദ്ധിക്കണം ചിലപ്പോൾ ആ പെൺകുട്ടി വിളക്കുകളെല്ലാം അണച്ചശേഷം ഉറങ്ങിയെന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്താനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് മുറി പുറത്തു നിന്ന് പൂട്ടിയിടുന്നതാണ് നല്ലത്. കാരണം, എന്താണ് അലീനയുടെ ഉള്ളിലിരിപ്പെന്നു ഇപ്പോഴും വ്യക്തമാകാത്ത സ്ഥിതിക്ക്...""
''അതെ. വയലൻസ് പ്രകടിപ്പിക്കുന്ന രോഗികളെയെല്ലാം ഞങ്ങൾ പുറത്തുനിന്നു പൂട്ടിയിടാറുണ്ട്. ഇതുവരെ അലീനക്ക് അങ്ങനെയൊരു സ്വാതന്ത്ര്യം നൽകിയിരുന്നു. പക്ഷേ ഇന്ന് ഞാൻ പുറത്തുനിന്നു വാതിൽ അടച്ചിട്ടുണ്ട്.""
''അത് നന്നായി. അതങ്ങനെത്തന്നെ തുടരട്ടെ. അലീനയുടെ കാര്യത്തിൽ താങ്കൾ കരുതുന്നത് പോലുള്ള കോംപ്ലിക്കേഷൻ എനിക്ക് തോന്നിയില്ല. എന്നാൽ തീരെ നിസാരമെന്നു പറഞ്ഞു തള്ളിക്കളയാനും വയ്യ. കഴിഞ്ഞ ദിവസം താങ്കളോട് ഇടപഴകിയതുപോലെയാണ് ആ പെൺകുട്ടി എന്നോടും ചെയ്തത്. പക്ഷേ താങ്കൾക്കരികിൽ അതിനു ഒരുമണിക്കൂർ വേണ്ടി വന്നെങ്കിൽ എനിക്കത് അവൾക്കുള്ളിൽ നിന്നും മനസിലാക്കാൻ ഏകദേശം ഒന്നര മണിക്കൂറോളം വേണ്ടിവന്നു. കാരണം ഒരുതരത്തിലും എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ അത് തയ്യാറായിരുന്നില്ല. ഒരുപക്ഷേ താങ്കൾ അത്രമാത്രം കാര്യങ്ങൾ പറഞ്ഞില്ലായിരുന്നെങ്കിൽ അത് അലീന മാത്രമാണെന്ന് കരുതി ഞാൻ തിരികെ പോന്നെനെ. അവസാനം തീരെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് വന്നപ്പോഴാണ് അലീനക്കുള്ളിലെ മറ്റൊരാൾ എനിക്ക് മുന്നിൽ സാവകാശം വെളിപ്പെട്ടുവന്നത്. പക്ഷേ താങ്കളുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അതിന് താൻ അലീനക്കുള്ളിൽ ഉണ്ടെന്നു താങ്കളെ അറിയിക്കണമെന്ന വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നു. ഒന്നുങ്കിൽ താങ്കളെ ഭയപ്പെടുത്തി പ്രതിരോധത്തിൽ വീഴ്ത്താനാകും. അല്ലെങ്കിൽ ആരറിഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും അത്രമാത്രം ശക്തനാണ് താനെന്നും തന്റെ കാര്യം ഏതവസ്ഥയിലും നടത്തിയിട്ടേ പോകുകയുള്ളു എന്നുമുള്ള അതിരുവിട്ട ആത്മവിശ്വാസവും. തീർച്ചയായും നമുക്കത് ഗുണകരമായി. അതിൽ പിടിച്ചു ശരിയായ ദിശയിലൂടെ മുന്നോട്ടു പോകാൻ കഴിഞ്ഞു.
ഞാനെത്തിയപ്പോൾ കാര്യങ്ങൾ മറ്റൊരുതരത്തിലായി. അങ്ങനെയൊന്നു അലീനക്കുള്ളിൽ ഉണ്ടെങ്കിൽ അത് പുറത്തെടുക്കുന്നതിനുവേണ്ടി ഏതറ്റം വരെയും പോകേണ്ടതുണ്ടായിരുന്നു. അതിനു പക്ഷേ വിലകൊടുക്കേണ്ടതായിട്ടുള്ളത് പലപ്പോഴും അലീനയെപ്പോലുള്ള ഇരകൾക്കാണ്. എക്‌സോർസിസവും അതിനെച്ചുറ്റിയുള്ള കാര്യങ്ങളും നടത്തുമ്പോൾ ഏറ്റവും കഷ്ടം അവ കയറിയിരിക്കുന്ന ശരീരങ്ങളുടെ കാര്യമാണ്. ഒരുതരത്തിലും അവ സുഖം നൽകില്ല തങ്ങളുടെ ഹോസ്റ്റുകൾക്ക്. പിടിക്കപ്പെടും എന്നുറപ്പായാൽ, എന്തെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ ആ ദേഷ്യവും കോപവും മുഴുവൻ ആ ശരീരങ്ങളിൽ തീർക്കുന്നു. അതുകൊണ്ടാണ് താങ്കൾക്ക് വെളിപ്പെട്ട അന്നുണ്ടായതിനേക്കാൾ ക്ഷീണവും തളർച്ചയും ഇപ്പോൾ അലീനയ്ക്കുണ്ടായത്. ശരിയല്ലേ?""
''തീർച്ചയായും, അന്നത്തെ ഒരുരാത്രിയിലെ  ഉറക്കത്തോടെ അലീന നോർമൽ ആയതാണ്. പക്ഷേ ഇന്നവൾ പുറത്തിറങ്ങാൻ വയ്യാത്തത്ര ക്ഷീണത്തിൽ ആയിരുന്നു. അതുകൊണ്ടു അവളെ പുറത്തേക്ക് കൊണ്ടുപോകാൻ വന്ന അമ്മക്ക് പോലും നിരാശയായി പോകേണ്ടിവന്നു.""
''ഓ. അമ്മ വന്നിരുന്നു അല്ലേ. എന്നിട്ടും അലീന എഴുന്നേറ്റു ചെന്നില്ലെന്നോ. ഓക്കേ, മറ്റൊരു കാര്യം അലീനയെ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അതുപോലെതന്നെ അവളുമായി നന്നായി അടുപ്പമുള്ളവരെയും.""
''അലീനക്ക് ഏറ്റവും അടുപ്പം അമ്മയോടാണ്. ഞാനതു നോക്കുന്നുണ്ട്.""
''അലീനയെ ശ്രദ്ധിക്കണം എന്നു വച്ച് ആ പെൺകുട്ടിയെ എപ്പോഴും അടച്ചിടുകയോ മറ്റോ ചെയ്യരുത്. അതിനുള്ള സമയം ഇതുവരെ വന്നിട്ടില്ല. വരില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. പിന്നെ താങ്കൾ കരുതുന്നതുപോലുള്ള ഒരു എക്‌സോർസിസം ചെയ്യാനുള്ള ഒരവസ്ഥ ഇപ്പോൾ എന്തായാലും അവളിൽ ഇല്ല. സത്യത്തിൽ ഇതിന്റെ ഒരു ട്രീറ്റ്‌മെന്റിൽ അങ്ങനെ ഒരു സാദ്ധ്യത ഉണ്ടെങ്കിലും ഇപ്പോൾ നമുക്കത് ചിന്തിക്കാനുള്ള സമയമോ അവസരമോ ആയിട്ടില്ല. മാത്രമല്ല നിർബന്ധിതമായി അങ്ങനെയൊന്നിന് മുതിർന്നാൽ തന്നെ അതവളെ മാരകമായി മുറിവേല്പിക്കും എന്നുറപ്പാണ്. ചിലപ്പോൾ ഗത്യന്തരമില്ലെന്നു കണ്ടാൽ അതവളെ ഇല്ലാതാക്കാനും മതി. അതുകൊണ്ടു നമുക്കിപ്പോൾ ചെയ്യാനുള്ളത് കാത്തിരിക്കുക മാത്രമാണ്. അത് പറഞ്ഞതുപോലെ കൃത്യമായി അതിനൊരു പ്ലാൻ ഉണ്ട്. ആ സമയം നോക്കി ഇരിക്കുകയാണത്. ഒരവസരം വന്നാൽ ആ നിമിഷം അത് പുറത്തുചാടും എന്നതിൽ സംശയമില്ല. അതുകൊണ്ട് ഡോക്ടർ താങ്കൾ ചെയ്യേണ്ടത് എപ്പോഴും അലീനയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി താങ്കൾക്ക് സമയം തികയുന്നില്ലെങ്കിൽ നല്ല ആരോഗ്യവും തടിമിടുക്കുമുള്ള ഒരു പുരുഷനെ അതിനായി നിയോഗിച്ചോള്ളൂ.""
''വാസ്തവത്തിൽ നമുക്ക് മുന്നിൽ വെളിപ്പെട്ട അലീനക്കുള്ളിലെ ആ മദ്ധ്യവയസ്സന്റെ സ്വരം എന്താണ്? മാത്രമല്ല അതിനു അസാധാരണ ശക്തിയുണ്ടെന്ന് അലീനക്കുള്ളിൽ വച്ചുതന്നെ അത് തെളിയിക്കുന്നുമുണ്ട്. എനിക്ക് മുന്നിൽ വെളിവാകാൻ മടിയില്ലാത്ത അതെന്തിന് താങ്കളിൽ നിന്ന് ഒളിച്ചോടണം?""
''എല്ലാത്തിനുമുള്ള ഉത്തരം ഒന്നിച്ചു പറയാം. അലീനയ്ക്കുള്ളിൽ ആരെന്നു ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. അത് എളുപ്പത്തിൽ സാധിക്കുന്നതല്ല. മറ്റൊന്ന് എത്ര പ്രായമായ ആളാണെങ്കിലും അയാൾ ശക്തനാണ്. താങ്കളുമായി അത്രമാത്രം ബന്ധപ്പെട്ടത് മാത്രമാണ് അതിന്റെ വിഷയം. ഞാൻ അതിനു ആരുമല്ല. അതുകൊണ്ടുതന്നെ എന്നെ തീർത്തും ഒഴിവാക്കാനാണ് ശ്രമിച്ചുക്കൊണ്ടിരുന്നത്. 'നൺ ഒഫ് യുവർ ബിസിനസ്" എന്നതുപോലെ. തീർച്ചയായും അത് കാലങ്ങളോളം അലീനയിൽ കുടിയേറിപ്പാർത്ത് അവളെ മുച്ചൂടും ഇല്ലാതാക്കി തിരികെ പോകാൻ വന്നിട്ടുള്ള ഒരാത്മാവല്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അതിനു വളരെ പെട്ടെന്ന് ഒരു എക്‌സോർസിസം വേണ്ടിവരില്ല എന്ന്. ചുരുങ്ങിയ കാലം കൊണ്ട് എന്തോ ചെയ്തു തീർത്തിട്ട് വേഗം തിരികെ പോകേണ്ടുന്ന എന്തോ ഒന്ന് അലീനയിൽ കുടിയേറിയിരിക്കുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഡോക്ടർ പുറമേക്ക് നാം കാണുന്നതിനേക്കാൾ ഭീകരവും ഭയാനകവുമായ ഒന്ന് ഇതിനു പിറകിലുണ്ടെന്നു ഞാൻ സംശയിക്കുന്നു. അത് സാധാരണ , ഗതികിട്ടാതലയുന്ന ആത്മാവോ പിശാചോ അല്ല. അതിനേക്കാളൊക്കെ അപ്പുറത്ത് അവയെയൊക്കെ നിയന്ത്രിക്കാൻ കഴിയുന്ന അതീത ശക്തിയുള്ള മനുഷ്യനേക്കാൾ പൈശാചികമായ മനസ്സുള്ള ഒരാളുടെ അല്ലെങ്കിൽ ഒരു ജീവിയുടെ സാന്നിദ്ധ്യം എനിക്ക് തോന്നുന്നു. അലീന ഒരിക്കലും അതറിയുന്നില്ല. അവൾ ഒരു കരു അല്ലെങ്കിൽ ഒരു പാവ മാത്രമാണ്. ആരോ അതിവിദഗ്ധമായി വർഷങ്ങളോളം ട്രെയിൻ ചെയ്ത് അലീനയെ ഇതിനായി പാകപ്പെടുത്തിയിരിക്കുന്നു.""
''അങ്ങനെയൊക്കെ സാധിക്കുമോ? ഒരാളുടെ മനസും ബുദ്ധിയും കീഴ്‌പ്പെടുത്തി അതിലേക്ക് മറ്റൊരാളെ അതായത് മറ്റൊരു ആത്മാവിനെ കടത്തിവിട്ട് നിയന്ത്രിച്ചു നയിക്കുക എന്നൊക്കെ പറയുന്നത്? എന്നിട്ട് എന്തായിരിക്കും ഉദ്ദേശം?""
''ഉദ്ദേശം എന്തെന്ന് നാം കണ്ടെത്തണം. പിന്നെ താങ്കൾ ചോദിച്ച ചോദ്യങ്ങളൊക്കെ സംഭവിക്കുന്നതാണ്. ഇപ്പോഴും പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. അപൂർവമായി ഇത്തരം കഴിവും ശക്തികളുമുള്ളവർ ഉണ്ടെന്നത് തന്നെയാണ് സത്യം. പണ്ടുകാലത്ത് നാം പറയുമായിരുന്ന മന്ത്രവാദങ്ങളും ദുർമന്ത്രവാദങ്ങളുമൊക്കെ ഇതിന്റെ മറ്റൊരു വശമാണ്. ഇന്നതറിയാവുന്നവർ കുറഞ്ഞു. അതിൽ ശേഷിക്കുന്നവരാകട്ടെ തങ്ങളുടെ ദുഷ്ടലാക്കിനുവേണ്ടി ഇങ്ങനെ ചില ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അലീനയുടെ കാര്യത്തിൽ എന്റെ ഒരു വിലയിരുത്തൽ ഇതാണ്. ഇക്കാര്യത്തിൽ മറ്റൊരു ഗുണമുള്ളത് ഒരു പരിധി വരെ, അകാരണമായി അലീന ഉപദ്രവിക്കപ്പെടില്ല എന്നതാണ്. തീരെ നിവർത്തിയില്ലെങ്കിൽ മാത്രം നമുക്കുള്ളിൽ കരുണയും സഹതാപവും നിറഞ്ഞ് പിൻമാറാൻ വേണ്ടി മാത്രമാണത്. ഇന്നുണ്ടായതുപോലെ. അല്ലാത്ത പക്ഷം അലീന സേഫ് ആണ്. അലീനക്ക് യാതൊരു പോറലും പറ്റാതെ കൃത്യം നടത്തി വരിക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം. കാരണം അലീനയും അതിനു പ്രിയപ്പെട്ടതാണ്. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയുമ്പോൾ അവസാനത്തെ സമയത്തുമാത്രമേ അറ്റകൈക്ക് അലീനയെന്ന ശരീരത്തെ ഇല്ലാതാക്കി അത് കടന്നുപോകുകയുള്ളൂ. അതുകൊണ്ട് ഡോക്ടർ താങ്കൾ അത്യധികം ക്ഷമയുടെയും ജാഗ്രതയോടെയും കാത്തിരിക്കേണ്ടതുണ്ട്. താങ്കളെയും കുടുംബത്തെയും ചുറ്റിപ്പറ്റിയ എന്തോ ഒന്ന് ഇതിനു പിറകിൽ ഉണ്ടെന്നതിൽ സംശയമില്ല. അതെന്തെന്നു കണ്ടെത്തണം. അതിലാണ് സത്യത്തിൽ ഇതിന്റെ ചികിത്സയും പ്രതിവിധിയും ഇരിക്കുന്നത്. അല്ലാതെ എക്‌സോർസിസമോ അതുപോലുള്ള മറ്റെന്തെങ്കിലും ചികിത്സയോ ചെയ്ത് അലീനയെ ഇപ്പോൾ സുഖപ്പെടുത്തേണ്ടതില്ല. കാരണം അലീനയെ അവിടെ ഏൽപ്പിച്ചവരുടെ ഉദ്ദേശങ്ങളിൽ അവൾ സുഖപ്പെടണമെന്ന ഒരു കാര്യമേ ഇല്ല. അതുകൊണ്ട് ആ വഴിക്ക് ചിന്തിച്ചു സമയം കളയേണ്ടതില്ല. അസുഖമൊട്ടുമില്ലാത്ത ഒരാളെ ചികിൽസിക്കുന്നതും അലീനയെ ചികിൽസിക്കുന്നതും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഈ കാര്യങ്ങൾ എപ്പോഴും മനസിൽ വയ്ക്കുക. അലീനയെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. എപ്പോഴാണ് അവൾ അപകടകാരിയായി മാറാൻ തുനിയുന്നത് എന്ന് കണ്ടെത്തുക. ആ അവസരവും പരിസരവും ഇരയും ആരെന്നും എന്തെന്നും നോക്കുക. ഇത് മാത്രമേ നമുക്കിപ്പോൾ ഈ കാര്യത്തിൽ ചെയ്യാനുള്ളൂ. ഇതിൽ നിന്നൊക്കെ മാറി അവൾ കൂടുതൽ അപകടകാരിയും സ്വയം പീഡകയും ആയി സ്വന്തം മുറിവുകളിൽ വേദന പുരട്ടി ആനന്ദിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഉടനെ എന്നെ അറിയിക്കുക. അപ്പോൾ മനസിലാക്കാം സ്റ്റേജുകൾ മാറികൊണ്ടിരിക്കുകയാണെന്നും അലീനയെ രക്ഷിക്കേണ്ടുന്ന സമയമായെന്നും.""
''അപ്പോൾ അലീനക്ക് എക്‌സോർസിസം വേണ്ടെന്നാണോ ഫാദർ ബെഞ്ചമിൻ പറയുന്നത്? എനിക്ക് അപ്പോഴും അദ്ദേഹത്തെ ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല.""
''തീർച്ചയായും ഇപ്പോൾ വേണ്ട ഡോക്ടർ. ഇപ്പോൾ അവളെ രക്ഷിക്കാൻ അവളെ അയച്ചയാൾ തന്നെയുണ്ട്. എന്നാണോ അവളിൽ നിന്നും അയാളുടെ നിയന്ത്രണം പോകുന്നത് അല്ലെങ്കിൽ അവളെ അയാൾ പൂർണമായും ആ ആത്മാവിനോടൊപ്പം വിട്ടുകളയുന്നത് അന്ന് മാത്രമേ അവൾ താങ്കളുടെ ഒരു പേഷ്യന്റ് ആവുകയുള്ളൂ. അന്നേ അവൾക്കീ ചികിത്സാരീതി വേണ്ടതുള്ളൂ. അന്ന് തീർച്ചയായും എന്റെ സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തിൽ താങ്കൾക്കരികിൽ ഇക്കാര്യത്തിനായി ഞാനുണ്ടാകും. അതുവരെ ഞാനവിടെ അധികപ്പറ്റാണ്."" 
അത്രയും പറഞ്ഞു മറ്റു ചില നാട്ടുവിശേഷങ്ങൾ പറഞ്ഞു ഏറെ നേരം സംസാരിച്ചു ഞങ്ങൾ ശുഭരാത്രി പറഞ്ഞു പിരിഞ്ഞു.
ഡോ. ആൻഡ്രൂസ് കുറച്ചു നേരം നിർത്തി അടുത്ത ചെറിയ സിഗരറ്റ് കുറ്റിയെടുത്ത് ചുണ്ടിൽ തിരുകി. അദ്ദേഹം അസാധാരണമായ രീതിയിൽ ആ സമയം മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് പോളിന് തോന്നി.
''വലിയുടെ കാര്യത്തിൽ ഞാൻ ഒരു ചെയിൻ സ്‌മോക്കർ ആണെന്ന് പറയാം. പക്ഷേ ക്വാണ്ടിറ്റിയുടെ കാര്യത്തിൽ അങ്ങനെയല്ല. നാല് തവണയായിട്ടാണ് ഒരു സിഗരറ്റു വലിക്കുന്നത്. പരമാവധി ഒരു ദിനം വലിക്കുന്നത് രണ്ടോ അല്ലെങ്കിൽ രണ്ടരയോ. കോളേജുകാലം മുതലുള്ള സ്വഭാവമാണ്. പെട്ടെന്ന് അങ്ങനെ മുഴുവനായി വേണ്ടെന്നു വയ്ക്കുന്നതിനുപകരം ഉള്ള ഒരു ദുശീലത്തിന്റെ തീവ്രത കുറക്കാം എന്ന് വെച്ചു. നിർത്താൻ അറിയാഞ്ഞിട്ടോ വയ്യാഞ്ഞിട്ടോ അല്ല. പക്ഷേ ചില നേരത്ത് ദീർഘമായി സംസാരിക്കുന്ന സമയത്ത് ഇങ്ങനെ ഒന്നിന്റെ അകമ്പടിയുണ്ടാകുന്നത് ഒരു ഒഴുക്കിനു നല്ലതാണ്. എഴുത്തുകാരൊക്കെ പറയാറില്ലേ റൈറ്റേഴ്സ് ബ്ലോക്ക്  എന്നൊക്കെ. അതുപോലുള്ള ചില തടസ്സങ്ങൾ അനുസ്യൂതമായ സംസാരത്തിനിടയിൽ കയറിവന്നു ശല്യം ചെയ്യാതിരിക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ സിഗരറ്റ് വലിക്കുന്നത്. താങ്കൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്നു ഞാൻ കരുതുന്നു.ഞാൻ അധികം നീട്ടുന്നില്ല, താങ്കൾക്ക് തിരികെ പോകേണ്ട സമയം ആയിക്കൊണ്ടിരിക്കുന്നു എന്നെനിക്കറിയാം, രാത്രി ഏറെ വൈകിയാൽ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ല, ഇപ്പോൾ തന്നെ താങ്കൾ ആവശ്യത്തിലേറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം"" 
എത്ര കൃത്യമായാണ് ഡോക്ടർ ആൻഡ്രൂസ് തന്നെ മനസിലാക്കിയിരിക്കുന്നതെന്നു അമ്പരക്കുകയായിരുന്നു അന്നേരത്ത് പോൾ.
(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NOVEL, WEEKLY, OTTA THIRATHOKKU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.