* തിയേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കുംസെക്കൻഡ് ഷോ ഉൾപ്പെടെ ദിവസേന നാല് പ്രദർശനങ്ങൾ
കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ച വിജയമെന്ന് തിയേറ്ററുടമകൾ. നികുതി ഇളവ് ഉൾപ്പെടെ തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി തിയേറ്ററുടമകൾ അറിയിച്ചു.
സെക്കൻഡ് ഷോ ഉൾപ്പെടെ ദിവസേന നാല് പ്രദർശനങ്ങൾ അനുവദിക്കുമെങ്കിലും അമ്പത് ശതമാനം കാഴ്ചക്കാർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. കാഴ്ചക്കാർ രണ്ട് ഡോസ് വാക്സിനുമെടുത്തിരിക്കണം. മൾട്ടി പ്ളക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തന്നെ തുറക്കുമെന്നാണ് സൂചന.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും തുറക്കുമ്പോൾ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഓരോ തിയേറ്ററിനും കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വീതം ചെലവാകുമെന്നാണ് സൂചന. വരുമാനമില്ലാതിരുന്ന കാലത്തും പരിപാലനത്തിനായി പ്രതിമാസം ഒരുലക്ഷം രൂപ തിയേറ്ററുകൾക്ക് ചെലവ് വന്നിട്ടുണ്ടെന്നും സർക്കാർ യുക്തമായ പാക്കേജ് അനുവദിച്ചില്ലെങ്കിൽ തിയേറ്ററുകൾ വീണ്ടും അടച്ചിടേണ്ട അവസ്ഥ വരുമെന്നും ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറയുന്നു.മിഷൻ സി, സ്‌റ്റാർ തുടങ്ങിയ മലയാള സിനിമകളും ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡെ, തമിഴ് ചിത്രം ഡോക്ടർ എന്നിവയാണ് തിയേറ്ററുകൾ തുറന്നാലുടൻ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ.ദുൽഖർ സൽമാന്റെ കുറുപ്പാണ് റിലീസിനൊരുങ്ങുന്ന ബിഗ് ബഡ‌്‌ജറ്റ് മലയാള സിനിമ. നവംബർ 12ന് ആണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.ദീപാവലിക്ക് രജനികാന്തിന്റെ അണ്ണാത്തെ എത്തുമെങ്കിലും ചിത്രത്തിന്റെ കേരള റിലീസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |