കോഴിക്കോട്: കുഞ്ചൻ നമ്പ്യാരെയും സഞ്‌ജയനെയും പോലെ സാമൂഹിക വിമർശനത്തിന് അമ്പരിപ്പിക്കുന്ന രീതിയിൽ നർമ്മം പ്രയോഗിച്ച പ്രതിഭയായിരുന്നു രാംദാസ് വൈദ്യരെന്ന് സാഹിത്യകാരൻ വി.ആർ സുധീഷ് പറഞ്ഞു.
കെ.പി കേശമമേനോൻ ഹാളിൽ ഒരുക്കിയ രാംദാസ് വൈദ്യർ അനുസ്മരണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലയ്ക്കാത്ത പ്രസംഗങ്ങൾ ക്ഷമയോടെ സഹിക്കുന്ന മുതലക്കുളത്തെ അലക്കുകല്ലിനെ ആദരിക്കുക വഴി എപ്പോഴും പ്രസക്തിയുള്ള മൂല്ല്യമാണ് രാംദാസ് വൈദ്യർ ഉയർത്തിക്കാട്ടിയത്. സൗന്ദര്യമത്സരങ്ങൾക്കു ബദലായി വൈരൂപ്യ മത്സരം സംഘടിപ്പിച്ചതിലൂടെയും വിമർശനത്തിന്റെ കൂരമ്പെയ്യുകയായിരുന്നു അദ്ദേഹം.
എൻ.പി രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. കമാൽ വരദൂർ, കെ.പ്രേംനാഥ്, എം.ഫിറോസ് ഖാൻ, ബീരാൻ കോയ എന്നിവരും സംസാരിച്ചു. എ.സജീവൻ സ്വാഗതവും ടി.വേലായുധൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |