കോഴിക്കോട്: വൻകിട കമ്പനികൾ സിമന്റ് വില കുത്തനെ വർദ്ധിപ്പിക്കുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്ന് കോളേരി സിമന്റ് ചെയർമാൻ ശ്രീരാജ് കോളേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പല കമ്പനികളും ചാക്കൊന്നിന് 100 രൂപ മുതൽ 125 വരെ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. കേരളത്തിൽ മാത്രമാണ് അനിയന്ത്രിതമായി വില വർദ്ധിപ്പിച്ചിക്കുന്നത്.
സംസ്ഥാന സർക്കാർ കോളേരി സിമന്റ് അംഗീകരിക്കുകയാണെങ്കിൽ 400 രൂപ തോതിൽ നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. കേരള ബിസിനസ് ഹെഡ് ഷേഖ് ഷറഫുദ്ദീനും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |