തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.ഇതിന്റെ ഫലമായി 12,000 അപേക്ഷകളാണ് സർവകലാശാലയിൽ ലഭിച്ചത്. അപേക്ഷാ സമർപ്പണത്തിനും വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനും ചില ഓൺലൈൻ സേവനകേന്ദ്രങ്ങൾ വലിയ തുക ഫീസിനത്തിൽ ഈടാക്കുന്നതായി ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
സർവകലാശാലയിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലും പത്രമാദ്ധ്യമങ്ങളിലും സർവകലാശാല നൽകുന്ന വിജ്ഞാപനങ്ങൾ മാത്രമാണ് ആധികാരികം. തെറ്റായ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ജാഗ്രത കാണിക്കണം. അല്ലാതെയുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാല ഉത്തരവാദിയായിരിക്കില്ലെന്നും രജിസ്ട്രാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |