ദുബായ്: ബയോബബിൾ സമ്മർദ്ദം താങ്ങാനാകാതെ ട്വന്റി-20 ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായ മഹേല ജയവർധനെ നാട്ടിലേക്ക് മടങ്ങുന്നു. അതേസമയം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടടിലിരുന്ന് ടീമിന് തന്റെ സേവനം ലഭ്യമാക്കുമെന്ന് ജയവർധനെ വ്യക്തമാക്കി. കഴിഞ്ഞ ജൂൺ മുതൽ വിവിധ ബയോബബിളുകളിലാണ് ജയവർധനെ.
ഇത് വലിയ പ്രയാസമേറിയ കാര്യമാണ്.മകളെകണ്ടിട്ട് 135 ദിവസമായി. അഞ്ച് മാസമായി വിവിധ ബയോബബിളുകളിലായിരുന്നു ഞാൻ. വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. എന്റെ അവസ്ഥ നിങ്ങൾക്ക് മനസിലാകുമെന്ന് കരുതുവന്നു. ജയവർധനെ ഇന്നലെ പറഞ്ഞു ഇംഗ്ലണ്ടിലെ 100 പന്തുകളുടെ ടൂർണമെന്റായ 'ദി ഹൻഡ്രഡിൽ' സതേൺ ബ്രെയ്‌വ്‌സ് ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായിരുന്നു ജയവർധനെ. ഉദ്ഘാന സീസണിൽ തന്നെ സതേൺ ബ്രെയ്‌വ്‌സ് കിരീടം നേടി. തുടർന്ന് ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിനൊപ്പം ബയോബബിളിലായിരുന്നു. അതിന് ശേഷം ഇപ്പോൾ ട്വന്റി-20 ലോകകപ്പും വന്നതോടെ താരം സമ്മർദ്ദത്തിലാവുകയായിരുന്നു. ട്വന്റി-20 ലോകകപ്പിൽ ഇത്തവണ ആദ്യ റൗണ്ട് മത്സരങ്ങൾ കളിക്കേണ്ടി വന്നെങ്കിലും തകർപ്പൻ ജയങ്ങൾ നേടി ശ്രീലങ്ക സൂപ്പർ 12 റഔണ്ടിൽ എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |