കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മോൻസണ് പുറമെ ഇയാളുടെ ജീവനക്കാരനും തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസണിന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്യും. മോൻസൺ വാടകയ്‌ക്കെടുത്ത വീട്ടിലും, തിരുമ്മൽ കേന്ദ്രത്തിലുംവച്ചാണ് പീഡനം നടന്നത്. തിരുമ്മൽ കേന്ദ്രത്തിൽ ഉന്നതർ എത്തിയെന്നും പെൺകുട്ടി മൊഴി നൽകി.തുടർവിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാമെന്ന് ഉറപ്പു നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയ്ക്ക് പതിനേഴ് വയസുള്ളപ്പോഴാണ് പീഡനം നടന്നത്. ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മോൻസണിന്റെ ഉന്നത ബന്ധങ്ങൾ അറിയാവുന്നതിനാൽ ഭയം കൊണ്ടാണ് ഇത്രയും നാളായി പരാതിയൊന്നും നൽകാത്തതെന്ന് പെൺകുട്ടി മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |