SignIn
Kerala Kaumudi Online
Friday, 29 March 2024 8.02 PM IST

ലൈംഗികാതിക്രമം കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ ജീവനക്കാരി, പ്രതിയെ സംരക്ഷച്ച് ഐ ടി കമ്പനി

tata

ചെന്നൈ: പ്രമുഖ ഐ ടി കമ്പനിയായ ടാറ്റ കൺസൽടെൻസി സർവീസിൽ 34 കാരിയായ ജീവനക്കാരിയെ സൂപ്പർവൈസർ ലൈംഗികമായി ആക്രമിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും യുവതിക്ക് യാതൊരുവിധ നീതിയും ലഭിച്ചില്ല. യു കെ യിൽ അസസ്‌മെന്റ് പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം ഉണ്ടായത്. കമ്പനിയുടെ പരാതി സെല്ലായ ഐ സി സി യിൽ പരാതി നൽകിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടായത്.

താൻ സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ ഇല്ലാതെയാക്കുമെന്ന് സൂപ്പർവൈസർ ഭീക്ഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയായ ഗീത പറഞ്ഞു. ലൈംഗികാതിക്രമം നടന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ടി സി എസ് കമ്പനി. സി സി ടി വി പരിശോധിക്കാൻ യുവതി ആവശ്യപ്പെട്ടെങ്കിലും പരാതി സെല്ലായ ഐ സി സി അതിനും തയ്യാറായില്ല.

ഈ പ്രശ്നം കാരണം തനിക്ക് വിവാഹം പോലും നടക്കാത്ത അവസ്ഥയാണെന്ന് ഗീത പറഞ്ഞു. ഗീത കമ്പനിയിലെ മികച്ച ജീവനക്കാരിയായിരുന്നു. 2015 മുതൽ 2017 വരെ 'എ' യും 'ബി' യും ( മികച്ച ജീവനക്കാർക്കുള്ള സ്ഥാനം) ആയിരുന്നു ഗീതയുടെ റേറ്റിങ് എന്നാൽ ഈ പ്രശ്നത്തിനു ശേഷം അത് 'സി' യിലേക്ക് മാറ്റി.

ഗീത ഇപ്പോൾ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. കേസ് നടക്കുന്നത് കാഞ്ചിപുരം ജില്ലയിലാണ്. കേസിനുവേണ്ടി ദിവസവും അവധിയെടുക്കേണ്ട സാഹചര്യമാണ്. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് കേസിനുവേണ്ടി ചെലവാക്കിയതെന്ന് ഗീത . കമ്പനിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചത്. ഒരു സ്ത്രിയെ ലൈംഗികാതിക്രമം നടത്തിയത് പരിശോധിക്കാൻ പോലും കമ്പനി തയ്യാറായില്ലന്നും,​ ഇതുപോലെ മറ്റ് ഒരു സ്ത്രിക്കും ഉണ്ടാകരുതെന്നും ഗീത പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SEXUAL, ASSAULT, WOMEN, JUSTICE, PROTEST, TATA, TCS, UK, INDIA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.