SignIn
Kerala Kaumudi Online
Saturday, 20 April 2024 8.21 AM IST

'മനസാക്ഷി മരവിച്ചിട്ടില്ലെങ്കിൽ അനുപമയുടെ അടുത്തേക്ക് പോകണം , ആ കുട്ടിയുടെ വിഷയം പരിഹരിക്കാൻ നട്ടെല്ലുണ്ടോ?'; വി കെ പ്രശാന്ത് എംഎൽഎയോട് ചോദ്യവുമായി വീണാ നായർ

veena

തിരുവനന്തപുരം: ജനിച്ച് മൂന്നാം ദിവസം നഷ്‌ടമായ കുട്ടിയ്‌ക്ക് വേണ്ടി സെക്രട്ടറിയേ‌റ്റ് നടയിൽ സമരമിരുന്നു മുൻ എസ്.എഫ്.ഐ നേതാവായ അനുപമ ചന്ദ്രൻ. അനുപമയുടെ മണ്ഡലമായ വട്ടിയൂർക്കാവിലെ എംഎൽ‌എയായ വി.കെ പ്രശാന്ത് എന്നിട്ടും വിഷയത്തിൽ പരസ്യമായി ഇടപെടാത്തതിനെ ചോദ്യം ചെയ്‌ത് ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ. വീണാ എസ്.നായർ.വിഷയം അറിഞ്ഞിട്ടും പ്രശാന്ത് മൗനം പാലിക്കുന്നത് ആരെ പേടിച്ചിട്ടാണെന്ന് വീണ ചോദിക്കുന്നു.

എംഎൽ‌എയുടെ കുറ്റകരമായ മൗനത്തിൽ നിന്നും എന്താണ് മനസിലാക്കേണ്ടതെന്ന് ചോദിക്കുന്ന വീണ മനസാക്ഷിയുണ്ടെങ്കിൽ വിഷയം പരിഹരിക്കാൻ വി.കെ പ്രശാന്ത് മുന്നിട്ടിറങ്ങണമെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

വീണാ എസ്.നായരുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

വട്ടിയൂർക്കാവ് എം.എൽ.എ പ്രശാന്ത്, താങ്കൾ എവിടെയാണ്?
താങ്കളുടെ മണ്ഡലത്തിലെ അനുപമ എന്ന സ്ത്രീ ഇന്ന് സെക്രട്ടേറിയേറിനു മുന്നിൽ നിരാഹാര സമരം ഇരിക്കുന്ന കാര്യം അങ്ങ് അറിഞ്ഞു കാണുമോ ആവോ.
അനുപമ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് അങ്ങയുടെ പാർട്ടിയിലെ പല പ്രമുഖരെയും സമീപിച്ചിട്ടുള്ള കാര്യം അങ്ങേക്ക് അറിവുള്ളതാണോ ?
ഈ വിഷയം അറിഞ്ഞിട്ട് അങ്ങ് പുലർത്തുന്ന മൗനം എന്തുകൊണ്ടാണ് ?
ആരെയാണ് അങ്ങ് പേടിക്കുന്നത്.
പോലിസ് ഈ വിഷയത്തിൽ കേസെടുക്കാത്തതിനു പിന്നിൽ അങ്ങയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ ?
നിങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനത്തിൽ നിന്ന് എന്താണ് ഞങ്ങൾ മനസിലാക്കേണ്ടത് ?
മനസാക്ഷി മരവിച്ചിട്ടില്ലങ്കിൽ മിസ്റ്റർ പ്രശാന്ത്, താങ്കൾ പോകണം അനുപമയുടെ അടുത്തേക്ക് , നിരാഹാരം ഇരിക്കുന്ന സെക്രട്ടേറിയേറ്റ് നടയിൽ ചെല്ലണം.
ആ കുട്ടിയുടെ വിഷയം പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. അതിന് നട്ടെല്ലുണ്ടോ സഖാവ് പ്രശാന്തിന്?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA NAIR, CONGRESS, VK PRASANTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.