ശ്രീനഗർ: ജമ്മു കാശ്മീർ വികസനത്തിന് വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. 2022 ഓടെ ജമ്മു കാശ്മീിരിൽ 51,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. ദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ ഷാ ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു.
ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കാശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റർ സേവനങ്ങൾ ഉറപ്പാക്കും വികസനത്തെ തടഞ്ഞുനിർത്താൻ ആർക്കും സാധിക്കില്ല. ജമ്മു കശ്മീരിൽ അത് തുടങ്ങിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. .
370-ാം വകുപ്പ് റദ്ദാക്കായതോടെ വാൽമീകി വിഭാഗക്കാരോടും വടക്കൻ പാകിസ്താനിൽ നിന്നുള്ള അഭയാർഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരിൽ നടപ്പിലാക്കാനും സാധിച്ചു. ജമ്മു കാശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ തീവ്രവാദികൾ പരാജയപ്പെടുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
2019 ഓഗസ്റ്റിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |