ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം രേഖപ്പെടുത്തിയതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ചുവടുവയ്ക്കാനുളള ഒരുക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. ത്രിപുര മുതൽ ഗോവ വരെയാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻ പോകുന്നത്. അതേസമയം, കോൺഗ്രസ് നേതാവും എം.പിയുമായ അധിർ രഞ്ജൻ ചൗധരി ടി.എം.സി മേധാവി മമത ബാനർജിക്കെതിരെ രംഗത്തെത്തി. മമതയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരി എന്ന് വിളിച്ച അദ്ദേഹം അവർ ബി.ജെ.പിയെ സഹായിക്കുന്നതായും ആരോപിച്ചു.
കോൺഗ്രസിനെ എതിർത്ത് മമത ബി.ജെ.പിയെ സഹായിക്കുകയാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയായി മാറുകയാണ്. ഡൽഹി നിങ്ങളുടേതാണെന്നും കൊൽക്കത്ത അവരുടേതാണെന്നും അവർ തീരുമാനിച്ചതായി തോന്നുന്നു. അല്ലാത്തപക്ഷം കോൺഗ്രസിനെക്കുറിച്ച് അവർ അനാവശ്യ കാര്യങ്ങൾ പറയുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Mamata Banerjee is helping BJP by opposing Congress. She is becoming a middleman of PM Modi. Looks like they had an agreement that 'Delhi yours, Kolkata ours' otherwise she wouldn't have spoken useless things about Congress: Adhir Ranjan Chowdhury, Congress leader, in Delhi pic.twitter.com/2EbEbusbBz
— ANI (@ANI) October 24, 2021
ദേശീയ തലത്തിൽ കോൺഗ്രസും ടി.എം.സിയും കെെകോർക്കുമ്പോഴും ബംഗാൾ രാഷ്ട്രീയത്തിൽ ഇരുവരും ഇരു ചേരികളിലാണ്. ബംഗാൾ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനൊപ്പം അവർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയും കണ്ടിരുന്നു. എന്നിരുന്നാലും, ടി.എം.സി നേതാക്കൾ കോൺഗ്രസിനെ ആക്രമിക്കുന്നത് തുടരുകയാണ്.
ബംഗാൾ ഉപതിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് നിങ്ങളുടെ വോട്ട് പാഴാക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും ടി.എം.സിയും തമ്മിലുള്ള പ്രധാന വ്യത്യാസം കഴിഞ്ഞ കുറെ വർഷങ്ങളായി ടി.എം.സി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കുന്നു എന്നതാണെന്ന് ദക്ഷിണ 24 പർഗാനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബാനർജിയും പറഞ്ഞിരുന്നു. ബി.ജെ.പിക്കെതിരെ തുടർച്ചയായി കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നു. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് നിങ്ങളുടെ വോട്ട് പാഴാക്കുന്നതിന് തുല്യമായിരിക്കുമെന്നും അന്നവർ കൂട്ടിച്ചേർത്തു.
അടുത്തവർഷം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ടി.എം.സി. മംമത ബാനർജി ഗോവയിൽ പര്യടനം നടത്താനും, ടി.എം.സി ബി.ജെ.പിയെ പരാജയപ്പെടുത്താനും ശ്രമിക്കുന്നു. ഒക്ടോബർ 28ന് മംമത ഗോവയിലെത്തും. ഭാരതീയ ജനതാ പാർട്ടിയെയും അതിന്റെ വിഭജന അജണ്ടയെയും പരാജയപ്പെടുത്താൻ എല്ലാവരോടും ഒന്നിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി മമത നേരത്തെ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഗോവയിലെ ജനങ്ങൾ വളരെയധികം കഷ്ടപ്പെട്ടു. ഗോവയിൽ ഒരു പുതിയ സർക്കാർ രൂപീകരിച്ച് ഞങ്ങൾ ഒരു പുതിയ പ്രഭാതം ആരംഭിക്കുമെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |