SignIn
Kerala Kaumudi Online
Friday, 29 March 2024 4.12 PM IST

ഹരികഥ കാഥികൻ വാഴമുട്ടം ഗോപാലകൃഷ്ണൻ അന്തരി​ച്ചു

gopalakrishnan

പത്തനംതിട്ട: ഹരികഥ പ്രഭാഷണ രംഗത്ത് 50 വർഷത്തെ സാന്നിദ്ധ്യമായിരുന്ന വാഴമുട്ടം ഗോപാലകൃഷ്ണൻ (76) അന്തരി​ച്ചു. വാഴമുട്ടം സ്വാമി എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. എൻ.എസ്.എസിന്റെ വിവിധ താലൂക്ക് യൂണിയനുകളിൽ ഇൻസ്പെക്ടറായി ജോലിചെയ്തിട്ടുണ്ട്. പത്തനംതിട്ട താലൂക്ക് യൂണിയനിൽ നിന്ന് സെക്രട്ടറിയായാണ് വിരമിച്ചത്. വാഴൂർ തീർത്ഥപാദ ആശ്രമം മഠാധിപതി പ്രഞ്ജാനന്ദതീർത്ഥപാദരിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചു. സ്വാമി ഷണ്മുഖദാസ് എന്നപേരിൽ കരുനാഗപ്പള്ളി തീർത്ഥപാദ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് വാഴമുട്ടത്തെ വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാഴമുട്ടം കിഴക്ക് മുട്ടോൺ വീട്ടിൽ പരേതനായ രാമൻനായരുടെയും ദേവകി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, സരസ്വതി അമ്മ , വസന്തരാജൻ നായർ . പരേതനായ ഗോപിനാഥൻ നായർ . സംസ്കാരം ഇന്ന് രാവിലെ 10.30ന് വാഴമുട്ടത്തെ വീട്ടുവളപ്പിൽ നടക്കും. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. വാഴൂർ തീർത്ഥപാദ ആശ്രമത്തിലെ ശിഷ്യത്വം സ്വീകരിച്ചശേഷമാണ് ഹരികഥപ്രഭാഷകനായി മാറുന്നത്. ഭക്തമീര, ഭക്തകുചേല, ഭക്തപ്രഹ്ളാദൻ, അയ്യപ്പ ചരിതം, മന്നത്ത് പത്മനാഭന്റെ ജീവചരിത്രം എന്നിവ ഹരികഥയായി 1000 വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAZHAMUTTOM GOPALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.