കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ മാനേജർ ജിഷ്ണുവിനെ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ജിഷ്ണുവിന് നോട്ടീസ് നൽകി.
കേസിലെ പ്രധാന തെളിവുകൾ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ. തന്റെ കൈവശമുള്ള പെൻഡ്രൈവുകൾ നശിപ്പിക്കാൻ മോൻസൺ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്.അതേസമയം പോക്‌സോ കേസിൽ മോൻസണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സഹായി ജോഷിയെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
സമാന രീതിയിൽ വേറെയും ചില പെൺകുട്ടികളെ മോൻസൺ പീഡനത്തിനിരയാക്കിയതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. കേസിൽ ജിഷ്ണുവിനെ സാക്ഷിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |