തിരുവനന്തപുരം:അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടർനടപടികൾ സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയാണ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് കോടതി നിർദേശം നൽകി.
ഡി എൻ എ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ദത്ത് വിവാദത്തിൽ അന്വേഷണം നടക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.വിഷയത്തിൽ നവംബർ ഒന്നിന് കോടതി വിശദമായ വാദം കേൾക്കും.
കോടതി തീരുമാനം വരും വരെ കുഞ്ഞ് ആന്ധ്രാപ്രദേശിലെ ദമ്പതികൾക്കൊപ്പം തുടരും. ശിശുക്ഷേമ സമിതിയുടെ സത്യവാങ്മൂലത്തെ കോടതി വിമർശിച്ചു. സത്യവാങ്മൂലം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം വിധിയിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |