തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന് അപകടമുണ്ടാവുമെന്നും, ലക്ഷക്കണക്കിനാളുകൾ മരിക്കുമെന്നും സമൂഹ മാദ്ധ്യമങ്ങളിൽ അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
അത്തരം ആപത്ത് ഇപ്പോഴില്ല. അവിടെ അടുത്ത കാലത്തൊന്നും പ്രത്യേക പ്രശ്നങ്ങളുണ്ടായിട്ടില്ല.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയാണ്. അതിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും ശ്രമം തുടരുകയാണ്. തമിഴ്നാടുമായി നല്ല സഹകരണത്തിലാണ്. വ്യത്യസ്ത നിലപാടുകൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി
പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം പൊട്ടി നാല് ജില്ലകളിലെ 35 ലക്ഷം പേർ മരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വലിയ പ്രചാരണം മൂലം ജനങ്ങൾ ഭീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കാനഡയിലെ യു.എൻ ഏജൻസിയുടേതെന്ന പേരിൽ റിപ്പോർട്ടും പ്രചരിപ്പിക്കുന്നു. ഡാം ഡീ-കമ്മിഷൻ ചെയ്യണമെന്ന പ്രചാരണവും ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |