ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ 16-ാം ദിവസവും തുടരുന്നു. മെന്ദറിലെ ബട്ട ദുര്യൻ വനത്തിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ പാകിസ്ഥാൻ ഭീകരൻ മരിച്ചതായി റിപ്പോർട്ട്.
ഞായറാഴ്ച പൂഞ്ച് ജില്ലയിലെ വനങ്ങളിൽ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിവച്ചിരുന്നു. തടവിലാക്കിയ ലഷ്കർ ഇ ത്വയ്ബ അംഗമായ സിയ മുസ്തഫ എന്ന പാക് ഭീകരൻ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഒളിച്ചിരിക്കുന്നവരെ കണ്ടെത്താൻ വേണ്ടി തടവിലാക്കിയ ഭീകരൻ സിയ മുസ്തഫയെ സൈന്യം കൂടെ കൂട്ടുകയായിരുന്നു. എന്നാൽ സൈന്യത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിനിടെ സിയ മുസ്തഫയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |