ന്യൂഡൽഹി :ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാകുന്നത് വരെ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
ഈ വിഷയത്തിൽ കൂടുതൽ വാദപ്രതിവാങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്, വാക്സിനേഷൻ നടപടികളിൽ ആശങ്കയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. മഹാമാരിയുടെ കെട്ടകാലത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഇന്ത്യയിൽ മാത്രമല്ല വാക്സിനേഷൻ നടക്കുന്നതെന്നും കോടതി വ്യക്തമാക്കി.
സമാന ആവശ്യം ഉന്നയിച്ച് ഹർജിക്കാരനായ മാത്യൂ തോമസ്, കഴിഞ്ഞ മേയിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രശംസയ്ക്ക് വേണ്ടി മാത്രമാണ് ഹർജി സമർപ്പിച്ചതെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് അഭയ് ഓഖ ഉൾപ്പെട്ട രണ്ടംഗ ബെഞ്ച്, ഹർജിക്കാരന് അൻപതിനായിരം രൂപ പിഴിയിടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |