ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ പേസർ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണവും അധിക്ഷേപവും ട്രോളുകളും. പാകിസ്ഥാനിൽ നിന്ന് എത്രപണം കിട്ടി. ഒരു മുസ്ലിം നമ്മളെ വഞ്ചിച്ചു. നീ പാകിസ്ഥാനിലേക്ക് പോകൂ, പാക് ചാരൻ എന്നിങ്ങനെ പോകുന്നു അധിക്ഷേപങ്ങൾ. അതേസമയം ഷമിക്ക് പിന്തുണയുമായി സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർസസെവാഗ് കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഒരു താരത്തെ മാത്രം പഴിക്കേണ്ടതില്ലെന്നും തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നുമാണ് താരത്തെ അനുകൂലിക്കുന്നവരുടെ വാദം.
മത്സരത്തിൽ ഷമി 3.5 ഓവറിൽ 43 റൺസ് വഴങ്ങിയിരുന്നു. എന്നാൽ രോഹിതും രാഹുലും സൂര്യകുമാർ യാദവും ജഡേജയും ഭൂവനേശ്വറുമെല്ലാം നിറം മങ്ങിയിട്ടും അവർക്കൊന്നും നേരിടേണ്ടി വരാത്ത ആക്രമണമായിരുന്നു ഷമിക്ക് നേരിടേണ്ടി വന്നത്.
കടുംബ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കളിക്കളത്തിൽ മിന്നും പ്രകടനവുമായി മുന്നോട്ടു പോകുന്ന ഷമിയെ അധിക്ഷേപിക്കുന്നവർ അദ്ദേഹം രാജ്യത്തിനായി ഇതുവരെ നൽകിയ നേട്ടങ്ങൾ സൗകര്യപൂർവം മറക്കുകയാണ്. 2015ൽ ഏകദിന ലോകകപ്പിൽ 9 ഓവറിൽ പാകിസഥാനെതിരെ 35റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് അന്ന് നമുക്ക് വിജയം സമ്മാനിച്ചത്. 2019 ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനെതിരെ ഹാട്രിക്കും ഷമി നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |