പെരുമ്പാവൂർ: സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ മുടക്കി പ്രസവ ചികിത്സ നടത്തുന്ന പ്രവണതയ്ക്ക് എതിരെ വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ആഡംബരമായി കണക്കാക്കുന്നവരാണ് ഇന്ന് ഒട്ടുമിക്ക മലയാളികളും. സർക്കാർ ആശുപത്രികൾ വൃത്തി ഹീനമാണ്, ജീവനക്കാർ സൗമ്യരായി പെരുമാറുന്നില്ല, മികച്ച സൗകര്യങ്ങളില്ല എന്നൊക്കെയുള്ള പൊതു ധാരണ സമൂഹത്തിൽ പരക്കെ നിലനിൽക്കുന്നുണ്ട്. ഇത്തരം പരാമർശങ്ങളെ ഖണ്ഡിക്കുന്ന കുറിപ്പിന് നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഹബീബ് മലമുറി അബി എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിസേറിയന് സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ വാങ്ങുമ്പോൾ ഇതാ ഇവിടെ (perumbavoor) സർക്കാർ ആശുപത്രിയിൽ നമുക്ക് ചിലവാകുന്നത് വെറും 1125 രൂപ മാത്രം. നല്ല ചികിത്സ, വൃത്തിയുള്ള സാഹചര്യം, good facility. 50ബെഡ് ഉള്ള വാർഡിൽ 8 പേരാണ് ആകെ ഉണ്ടായിരുന്നത്. ആകെ 8 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റായി. നാല് ദിവസം കഴിഞ്ഞ് നടന്ന സിസേറിയൻ ചിലവ് ഉൾപ്പടെയുള്ള ഡിസ്ചാർജ് ബില്ലാണ് (പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്ന മരുന്ന് ബിൽ) 1125.
ഗവ. ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നതിന് മുൻപ് പെരുമ്പാവൂരിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയി സിസേറിയൻ ചാർജ് എത്ര വരുമെന്ന് അന്വേഷിച്ചിരുന്നു. റൂം ഉൾപ്പടെ ഒരു ഹോസ്പിറ്റലിൽ 60,000, ഒരു ഹോസ്പിറ്റലിൽ 70,000, കുറുപ്പംപടിയിൽ 55,000 ആണ് എസ്റ്റിമേറ്റ് കൊടുത്തത്. അത് താങ്ങാവുന്നതിലും കൂടുതൽ ആയത് കൊണ്ടാണ് അദ്ദേഹം ഗവ. ഹോസ്പിറ്റൽ തിരഞ്ഞെടുത്തത്. (സിസേറിയൻ കഴിഞ്ഞു പൂർണ സംതൃപ്തിയോടെ വീട്ടിൽ എത്തിയ സുഹൃത്ത് അയച്ച് തന്നത്). ഡിസ്ചാർജ് ചെയ്ത് വരുമ്പോൾ വണ്ടി വിളിച്ച് വീട്ടിൽ പോകുവാനുള്ള യാത്രചിലവ് 500രൂപ ഇങ്ങോട്ട് തരും. Gv.hospital
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |